തിരുവനന്തപുരം: രണ്ട് മാസം മുൻപ് പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു. തിരുവനന്തപുരത്താണ് ക്രൂരമായ കൊലപാതകം നടന്നത്. വേറ്റിനാട് സ്വദേശിനി കൃഷ്ണേന്ദു (19) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് വാമനപുരം സ്വദേശി ആദർശി (26)നെ പൊലീസ് അറസ്റ്റ് ചെയ്തു.
പോത്തൻകോട് നന്നാട്ടുകാവിൽ വാടകവീട്ടിലായിരുന്നു താമസം. ജനുവരിയിലാണ് ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തത്. തുടർന്ന് നിരന്തരം വഴക്കുണ്ടാക്കുക പതിവായിരുന്നു. 23ന് വീട്ടിലെത്തിയ ആദർശ് ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. തുടർന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. എന്തിനാണ് കൊലനടത്തിയതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ആദർശിനെ ചോദ്യം ചെയ്തു വരികയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: