കൊല്‍ക്കത്ത: കോവിഡ് ചികിത്സയുടെ പേരിൽ ഗോമൂത്രം കുടിച്ച സന്നദ്ധ പ്രവർത്തകൻ രോഗ ബാധിതനായതിനെ തുടർന്ന് ബിജെപി നേതാവ് അറസ്റ്റിൽ. പശ്ചിമ ബംഗളിലായിരുന്നു സംഭവം. നോര്‍ത്ത് കൊല്‍ക്കത്തയിലെ ജൊരസാഖോ മേഖലയിലെ ബിജെപി നേതാവ് നാരായണ്‍ ചാറ്റര്‍ജിയെയാണ് സന്നദ്ധ പ്രവര്‍ത്തകന്‍റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗോശാലയ്ക്ക് സമീപം ജോലി ചെയ്തിരുന്ന സന്നദ്ധ പ്രവര്‍ത്തകന് ബിജെപി നേതാവ് ഗോമൂത്രം നല്‍കുകയായിരുന്നു. പിന്നാലെ ഇയാള്‍ക്ക് അസുഖം അനുഭവപ്പെട്ടു. എന്നാല്‍ അറസ്റ്റിന് എതിരെ ബിജെപി നേതൃത്വം രംഗത്ത് വന്നു. ചാറ്റര്‍ജി ഗോമൂത്രം വിതരണം ചെയ്തു, പക്ഷേ ആളുകളെ പറ്റിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ വാദം. ഗോമൂത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം വിതരണം നടത്തിയത്.
അത് ആരോഗ്യത്തിന് ഹാനികരമാണെന്നോ നല്ലതാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ഒരു കാര്യവുമില്ലാതെ പൊലീസിന് അദ്ദേഹത്തെ എങ്ങനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും?- ബിജെപി ജനറല്‍ സെക്രട്ടറി സത്യേന്ദ്ര ബസു ചോദിച്ചു. ഗോമൂത്രം കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ലെന്ന് ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷും അവകാശപ്പെട്ടു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: