ന്യൂഡൽഹി: നിയന്ത്രിക്കാനായില്ലെങ്കിൽ മെയ് പകുതിയോടെ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 13ലക്ഷം കടക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പഠന സംഘമായ ‘കോവ്-ഇൻഡ്-19’ നടത്തിയ പഠനത്തിലാണ് ഈ സൂചന. നിലവിൽ രാജ്യം സ്വീകരിച്ചിരിക്കുന്ന നടപടികൾ ഉചിതമാണെന്നും പഠനം പറയുന്നു. കോവിഡ് വൻ നാശം വിതച്ച യു.എസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെക്കാൾ മുൻപന്തിയിലാണ് ഈ ഘട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം.
യു.എസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ നിന്നുള്ളവർ ഉൾപ്പെടെയാണ് ഈ പഠന സംഘത്തിലുള്ളത്. വൈറസ് വ്യാപനം രാജ്യത്ത് അതിവേഗമാണെന്നും പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ത്യയിലെ സമൂഹ വ്യാപന തോതിന്റെ ആഴം കൃത്യമായി അളക്കാനായിട്ടില്ലെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ മാർച്ച് 16 വരെയുള്ള രോഗ വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം തയാറാക്കിയത്.
ഇന്ത്യയിൽ എളുപ്പം രോഗം ബാധിക്കാൻ സാധ്യതയുള്ള ജനങ്ങളുള്ളതും വെല്ലുവിളിയാണ്. വലിയൊരു വിഭാഗത്തിന് രക്തസമ്മർദം കൂടുതലാണ്. ഇത് കോവിഡ് ചികിത്സയിലെ പ്രധാന വെല്ലുവിളിയാണ്. ആരോഗ്യ ഇൻഷുറൻസ് വളരെ കുറച്ചുപേർക്കേയുള്ളൂ എന്നതും പ്രതിസന്ധിയാണ്. നിലവിൽ രാജ്യത്തെ ആശുപത്രികളിലുള്ള കിടക്കകളുടെ തോത് ലക്ഷം പേർക്ക് 70 എണ്ണം മാത്രമാണ്. ഗുരുതരമായി വൈറസ് ബാധയേറ്റവർക്ക് ഐ.സി.യു സൗകര്യം വേണ്ടിവരും. ഇതിലും അപര്യാപ്തതയുണ്ടാകും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: