മുംബൈ: എട്ട് ദിവസമായി... ഭക്ഷണം കഴിക്കാൻ ഒരു കസ്റ്റമറെ പോലും കിട്ടിയിട്ടില്ല.... നിറഞ്ഞ കണ്ണുകളോടെയാണ് അവർ അത് പറയുന്നത്... ഒരു നേരത്തെ ഭക്ഷണത്തിനായി സ്വന്തം ശരീരം വിൽപനക്ക് വക്കുന്ന വേശ്യാ തെരുവിലെ കാഴ്ച്ചയാണിത്. ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാ വിഭാഗം ആളുകൾക്കും സംരക്ഷണവുമായി സർക്കാരും സന്നദ്ധ സംഘടനകളും പരക്കം പായുകയാണ്. എന്നാൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വേശ്യാ തെരുവെന്ന് കുപ്രസിദ്ധി നേടിയ കൊൽക്കത്തയിലെ സൊനഗച്ചിയിലും മുംബൈയിലെ കാമാത്തിപുരയിലെയും കാഴ്ച്ച വ്യത്യസ്തമാണ്.
മാസം തേടിയെത്തുന്നവരെ കണ്ടില്ലെങ്കിൽ അതാത് ദിവസം അന്നം മുടങ്ങുന്നവരാണ് ഇവിടെയുള്ളവർ. ഇനിയെത്രകാലം ഈ ദുരിതം പേറേണ്ടി വരുമെന്നതറിയാതെ ആശങ്കയിലാണ് ഇവിടെയുള്ള ആയിരക്കണക്കിന് സ്ത്രീകൾ. ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ചുവന്നതെരുവായാണ് കാമാത്തിപുര അറിയപ്പെട്ടിരുന്നത്. വിവിധ പ്രായത്തിലുള്ള സ്ത്രീകൾ ഇവിടെ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. ബംഗാൾ, നേപ്പാൾ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നു കടത്തിക്കൊണ്ടുവന്ന ആയിരക്കണക്കിനു സ്ത്രീകൾ മറ്റൊരു തൊഴിലിനും അവകാശമില്ലാതെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ ഉപഭോക്താക്കളെ കൊണ്ടുനിറയുന്ന കാമാത്തിപുരയിലെ ഗലികൾ ഏതാനും ദിവസങ്ങളായി വിജനമാണ്.
ദിവസേന ആയിരങ്ങൾ സമ്പാദിച്ചിരുന്നവർ ഇന്ന് പട്ടിണിയിലായി. ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിൽ ഒന്നായ സൊനഗച്ചിയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു ലക്ഷത്തിലേറേ സ്ത്രീകളാണ് സൊനഗച്ചിയിലെ തെരുവുകളിൽ ലൈംഗിക തൊഴിലാളികളായി കഴിയുന്നത്. ദർബാർ മഹിള സമൻവയ കമ്മിറ്റി എന്ന ലൈംഗിക തൊഴിലാളികളുടെ സംഘടനയ്ക്കു കീഴിൽ 1,30,000 സ്ത്രീകളാണ് ഇവിടെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോക്ഡൗണിനെ തുടർന്നു പട്ടിണിയിലായ ഇവർ സഹായത്തിനായി സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സർക്കാർ വാഗ്ദാനം ചെയ്ത സൗജന്യ റേഷൻ ലഭിക്കണമെന്നാണ് അവരുടെ ആവശ്യം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: