രാജവെമ്പാലകൾക്ക് ഒറ്റക്കടിയിലൂടെ ഒരു ആനയെ വരെ കൊല്ലാനാകുമെന്ന് വിദഗ്ദർ. തിരുവനനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ ഇന്നലെ രാജവെമ്പാലയുടെ കടിയേറ്റ് മരണപ്പെട്ടിരുന്നു. രാജവെമ്പാലയുടെ കടിയേറ്റാൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കും. ഒരു ആനയെയോ 18 മുതൽ 20 വരെ ആളുകളെയോ കൊല്ലാനുള്ള വിഷമാണ് ഒറ്റക്കടിയിലൂടെ രാജവെമ്പാല പുറത്തു വിടുന്നത്.
സാധാരണ ജനവാസമുള്ള പ്രദേശങ്ങളില്‍ രാജവെമ്പാലയുടെ സാന്നിധ്യം ഉണ്ടാകാറില്ല. തിരുവനന്തപുരം മൃഗശാലയില്‍ മൂന്നു രാജവെമ്പാലകളാണുള്ളത്. രാജവെമ്പാലയുടെ വിഷം പ്രതിരോധിക്കാനുള്ള ആന്‍റിവെനമുണ്ടെങ്കിലും എല്ലായിടത്തും ലഭ്യമല്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത് അണലി, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയിലൂടെയാണ്. വെള്ളിക്കെട്ടന്‍റെ ആറ് മില്ലിഗ്രാം വിഷം ഉള്ളില്‍ ചെന്നാല്‍ മരണം സംഭവിക്കാം.
കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിനിടെയാണു തിരുവനനന്തപുരം മൃഗശാലയിലെ ജോലിക്കാരൻ ഹര്‍ഷാദിനു കടിയേറ്റത്. കൂടിന്‍റെ പിന്നിലെ ഭാഗം വൃത്തിയാക്കിയശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ വലതുകൈയില്‍ കടിയേല്‍ക്കുകയായിരുന്നു. കടിയേറ്റ ഉടന്‍ പാമ്പ് പുറത്തിറങ്ങാതിരിക്കാനായി ഹര്‍ഷാദ് കൂട് അകത്തുനിന്ന് അടച്ചു.
കുഴഞ്ഞു വീഴുന്നതിനു മുന്‍പ് കൂടിന്‍റെ വാതിലില്‍ ശക്തിയായി അടിക്കുകയും ചെയ്തു. ഇതുകണ്ട മറ്റു ജീവനക്കാര്‍ ഓടിയെത്തി ഹര്‍ഷാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20 വര്‍ഷമായി തിരുവനന്തപുരം മൃഗശാലയില്‍ അനിമല്‍ കീപ്പറാണ് ഹര്‍ഷാദ്. ഭാര്യ: ഷീജ. മകന്‍: അബിന്‍. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: