ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസി അർജുൻ (22) അറസ്റ്റിൽ. നാളുകളായി യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പീഡന വിവരം പുറത്തു വന്നത്. ഇതിനു പിന്നാലെ പ്രദേശവാസികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയൽവാസി അർജുൻ പിടിയിലാകുന്നത്.
ബുധനാഴ്ച്ചയാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറ് വയസുകാരിയായ പെൺകുട്ടിയെ വീടിനുള്ളിൽ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദൂരൂഹത നിലനിന്നിരുന്നതിനാൽ തന്നെ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെയാണ് അന്വേഷണം അയൽവാസികളിലേക്ക് നീണ്ടത്. നാളുകളായി അറസ്റ്റിലായ യുവാവ് കുട്ടിയെ ചൂഷണം ചെയ്‌തു വരികയായിരുന്നു. പകൽ സമയത്ത് രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നത്. തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. സംഭവ ദിവസം പീഡന ശ്രമത്തിനിടെ കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഇതോടെ ആർക്കും സംശയം തോന്നാതിരിക്കാൻ കുട്ടിയുടെ മൃതദേഹം ഷാളിൽ കെട്ടി വാഴക്കുല കെട്ടിയിരുന്ന കയറിൽ തൂക്കുകയായിരുന്നു. കഴിഞ്ഞ മാസം മുപ്പതിന് പകല്‍ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
സഹോദരന്‍ മൂന്ന് മണിയേടെ വീട്ടിലെത്തിയപ്പോളാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ഇടുക്കി എസ്.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിവരുകയായിരുന്നു. പീരുമേട് ഡി.വൈ.എസ്.പിയുടെയും വണ്ടിപെരിയാര്‍ സി.ഐ.റ്റി.ഡി. സുനില്‍ കുമാറിന്‍റെയും നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: