പത്തനംതിട്ട: ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ഉത്രയുടെ വീട്ടുകാർക്കെതിരെ ആരോപണവുമായി പ്രതി സൂരജിന്‍റെ അമ്മ. കേസ് കെട്ടിച്ചമച്ചതാണെന്നും സൂരജിനെ മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നുമാണ് അമ്മ രേണുകയുടെ ആരോപണം. മകനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഉത്രയുടെ പിതാവ് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ നടന്നതെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ നിയമപരമായാണ് ലഭിച്ചത്.
കുഞ്ഞിനെ നോക്കിയത് തങ്ങളാണ്. എന്നാൽ ഇനി കോടതി പറയുന്നതുപോലെ ചെയ്യും. അതേസമയം, ഉത്രയുടെ മകനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഉത്രയുടെ കുടുംബം. സൂരജിന്‍റെ കുടുംബം ക്രിമിനൽ സ്വഭാവം ഉള്ളവരാണാണെന്നും ചെറുമകനെ വിട്ടു കിട്ടണമെന്നും അഛൻ വിജയസേനന്‍ പ്രതികരിച്ചു.
അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലെ ഒന്നാം പ്രതി സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് പാത്രം പൊലീസ് കണ്ടെടുത്തു. മീപത്തെ ആളൊഴിഞ്ഞ വീട്ടിന്‍റെ പരിസരത്ത് നിന്നാണ് പാമ്പിനെ കൊണ്ട് വന്ന ജാർ കണ്ടെടുത്തിയത്. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: