ഗുണ: ഗോത്ര വിഭാഗത്തിൽപെട്ടവരെ കോവിഡ് നിരീക്ഷണത്തിലാക്കിയത് ശൗച്യാലയത്തിലെന്ന് പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. സ്ക്കൂൾ ശൗചാലയത്തിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. രാജ്ഘട്ട് ജില്ലയിൽ ഇന്ന് എത്തിയ ദമ്പതികളും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ദേവീപുരയിൽ നിന്ന് ഗുണയിൽ എത്തിയതാണ് നാലംഗ കുടുംബം. കോവിഡ് പരിശോധന നടത്താതെ ഇവരെ നാട്ടിലേക്ക് പ്രവേശിപ്പിക്കാനാകില്ലെന്നു പ്രദേശവാസികൾ കർശന നിലപാടെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച്ച ദേവീപുരയിൽ നിന്ന് ഗുണയിൽ എത്തിയതാണ് നാലംഗ കുടുംബം. കോവിഡ് പരിശോധന നടത്താതെ ഇവരെ നാട്ടിലേക്ക് പ്രവേശിപ്പിക്കാനാകില്ലെന്നു പ്രദേശവാസികൾ കർശന നിലപാടെടുത്തു.
സ്ഥലത്തെത്തിയ അധികൃതർ ഇവരോട് ഒരു പ്രൈമറി സ്‌കൂളിൽ താൽകാലികമായി തങ്ങാൻ ആവശ്യപെട്ടെന്നാണ് പറയുന്നത്. തുടർ നിരീക്ഷണത്തിനായി ആരോഗ്യ വകുപ്പ് അധികൃതർ അടക്കമുള്ളവർ ഞായറാഴ്ച്ച എത്തിയപ്പോൾ കുടുംബനാഥൻ ശൗചാലയത്തിലിരുന്നു ഭക്ഷണം കഴിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. സംഘങ്ങളിൽ ഒരാൾ ഇതിന്‍റെ ചിത്രങ്ങൾ എടുത്ത് ആരോഗ്യവകുപ്പിലെ ഉന്നതർക്ക് അയച്ചുകൊടുത്തു.
ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ഭാര്യയുമായി വഴക്കടിച്ചാണ് കുടുംബനാഥൻ ഭക്ഷണവുമായി ടോയ്‌ലെറ്റിൽ പോയതെന്ന് അധികൃതർ അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: