ചെന്നൈ: മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് തിന്നർ കഴിച്ച് രണ്ട് പേർ മരിച്ചു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. ഇതോടെ ലോക് ഡൗൺ പ്രഖ്യാപനത്തിനു ശേഷം തമിഴ്‌നാട്ടിൽ വ്യാജ മദ്യം കഴിച്ച് മരിക്കുന്നവരുടെ എണ്ണം 20 പിന്നിട്ടു. പെയിന്‍റിൽ ചേർക്കുന്ന തിന്നറാണ് യുവാക്കൾ കഴിച്ചത്. ലോക് ഡൗണിൽ ഇളവു നൽകിയതോടെ പ്രവര്‍ത്തനം തുടങ്ങിയ വാഹന ഘടക നിര്‍മാണ കമ്പനിയിലെ രണ്ടു ജീവനക്കാരാണ് തിന്നര്‍ കഴിച്ചത്.
പൊള്ളാച്ചി കുറുമ്പപാളയത്തെ സ്വകാര്യ കമ്പനി ജീവനക്കാരായ പോത്തനൂര്‍ സ്വദേശി സുരേഷ് കുമാര്‍, പുളക്കപാളത്തെ ഭഗവതി ശെല്‍വരാജ് എന്നിവരാണ് മരിച്ചവർ. തിന്നര്‍ കഴിച്ച ഉടനെ കടുത്ത വയറുവേദനയെ തുടര്‍ന്ന് പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചാരായം വാറ്റിയതിനു സംസ്ഥാനത്തൊട്ടാകെ ഇതിനകം നൂറിലധികം കേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് മദ്യലഭ്യത കുറഞ്ഞതോടെയാണ് ആളുകള്‍ വ്യാജമദ്യത്തിലേക്ക് തിരിഞ്ഞത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: