വിശാഖപട്ടണം: കെമിക്കൽ പ്ലാന്‍റിലുണ്ടായ വാതക ചോർച്ചയിൽ മരണം എട്ടായി. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. 200ൽ അധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു പുലർച്ചെയാണ് പ്ലാന്‍റിൽ വാതക ചോർച്ച ഉണ്ടായത്. ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്‍റിലാണു വാതക ചോര്‍ച്ചയുണ്ടായത്.
ശ്വാസ തടസം അനുഭവപ്പെട്ടവരെയാണ് ആശുപത്രിയിലാക്കിയത്. ശ്വാസം കിട്ടാതെ ആളുകൾ തെരുവിലൂടെ ഓടി. ഓടുന്നതിനിടെ പലരും ബോധരഹിതരായി വീണു. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്‌ടപ്പെട്ട പലരും തെരുവിൽ കിടക്കുകയാണ്. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്. കെമിക്കല്‍ പ്ലാന്‍റിലേക്ക് ആംബുലന്‍സുകളും അഗ്‌നിരക്ഷാ സേനയും പൊലീസും എത്തിയിട്ടുണ്ട്. ചോർച്ച അടച്ചതായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായും പൊലീസ് അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: