മാനന്തവാടി: ഒരു ചക്കയല്ല, ഇതൊരു ഒന്നൊന്നര ചക്കയാണ്. വലിപ്പം കൊണ്ട് ഭീമനാണെങ്കിലും തൂക്കം 52ൽ താഴെയാണ്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്ന ഖ്യാതിയാണ് ഈ ചക്ക നേടിയെടുത്തത്. വയനാട്ടിലെ മാനന്തവാടി താലൂക്കിലെ പേരിയ വില്ലേജിലെ കാപ്പാട്ടുമലയിലാണ് ഈ ഭീമൻ ചക്ക.
മുംബൈ മലയാളിയും കണ്ണൂർ സ്വദേശിയുമായ വിനോദിന്‍റെ ഉടമസ്ഥതയിലുള്ള വിഡ് മാൻ നിലയിലാണ് 52.350 കിലോഗ്രാം ഭാരമുള്ള ചക്ക വിളഞ്ഞത്.
നിലവിൽ ലോകത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ പഴമാണിത്. നിലവിലെ റെക്കോർഡ് ചക്കയുടെ ഭാരം 52 ൽ താഴെ മാത്രമാണ്. സ്ഥലം നോക്കി നടത്തുന്ന സന്തോഷും കൂട്ടുകാരായ ശശി, രവി, വിനീഷ് എന്നിവരും ചേർന്ന് കയറിൽ കെട്ടിയിറക്കിയ ചക്കയുടെ വിവരം ലിംക ബുക് ഓഫ് റെക്കോർഡ്‌സ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: