വിജയവാഡ: ലോക് ഡൗൺ നിയന്ത്രണം കാരണം അടച്ചിട്ട ശേഷം തുറന്ന കമ്പനിയിൽ നിന്നും വിഷ വാതക ചോർച്ച. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. എട്ട് വയസുകാരി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആർ.ആർ വെങ്കട്ടപുരത്തുള്ള എൽ.ജി പോളിമർ ഇൻഡസ്ട്രീസിൽ നിന്നാണ് രാസവാതകം ചോർന്നത്.
രാസവാതകം ചോർന്നതോടെ ചിലർക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തിൽ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ അഗ്നിശമന യൂനിറ്റും പൊലീസും എത്തിയിട്ടുണ്ട്.
വിഷ വാതകം ശ്വസിച്ച് സ്ത്രീകൾ അടക്കമുള്ളവർ തെരുവിൽ ബോധരഹിതരായി കിടക്കുന്ന വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്. നിരവധി പേർ ബോധരഹിതരായെന്നും റിപ്പോർട്ടുണ്ട്. അഞ്ച് കിലോമീറ്റർ പരിധിയിലേക്ക് വിഷ വാതകം ചോർന്നു. നിലവിൽ മൂന്നു പേരാണ് മരിച്ചതെങ്കിലും കൂടുതൽ മരണം ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 20 ഗ്രാമങ്ങൾ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 20 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: