ന്യൂഡെൽഹി: കോവിഡ് രോഗം ഭേദമായി മടങ്ങിയെത്തിയ വനിതാ ഡോക്‌ടറെ അയൽവാസി ഫ്ളാറ്റിൽ പൂട്ടിയിട്ടു. ഡെൽഹിയിലെ വസന്ത് കുഞ്ചിലെ വീട്ടിലെത്തിയ ഡോക്‌ടർക്കാണ് ദുർഗതി. സർക്കാർ ആശുപത്രിയിലെ ഡോക്‌ടർക്ക് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് രോഗം പകർന്നത്. ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ആയ ശേഷം ഹോം ക്വാറന്‍റീനായിട്ടാണ് സ്വന്തം ഫ്ളാറ്റിലെത്തിയത്. വീട്ടിലേക്ക് വന്ന ഡോക്ടറെ അയൽക്കാരൻ അധിക്ഷേപിക്കുകയും മറ്റെവിടെയെങ്കിലും താമസിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്‌തു.
ശേഷം ഫ്ലാറ്റ് പൂട്ടിയിടുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ മനീഷ് എന്നയാൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ഇവിടെ തുടരാനാവില്ലെന്നും മനീഷ് പറഞ്ഞതായും അധിക്ഷേപിച്ചതായും ഡോക്ടറുടെ പരാതിയിൽ പറയുന്നു. രണ്ടു തവണ കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചെന്നും ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തുവെന്നു പറഞ്ഞിട്ടും മനീഷ് തന്നെ ശകാരിക്കുന്നത് നിർത്തിയില്ലെന്നും ഡോക്ടർ പറഞ്ഞു.
ശേഷം ഫ്ലാറ്റ് പൂട്ടിയിടുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ മനീഷ് എന്നയാൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ഇവിടെ തുടരാനാവില്ലെന്നും മനീഷ് പറഞ്ഞതായും അധിക്ഷേപിച്ചതായും ഡോക്ടറുടെ പരാതിയിൽ പറയുന്നു. രണ്ടു തവണ കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചെന്നും ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തുവെന്നു പറഞ്ഞിട്ടും മനീഷ് തന്നെ ശകാരിക്കുന്നത് നിർത്തിയില്ലെന്നും ഡോക്ടർ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: