കാലടി: ലക്ഷങ്ങൾ മുടക്കി നിർമിച്ച സിനിമാ സെറ്റ് അടിച്ചു തകർത്ത സംഭവത്തിൽ വിവാദം പുകയുന്നു. ടൊവിനോ ചിത്രത്തിനായി കാലടി മണപ്പുറത്ത് നിർമിച്ച പള്ളിയുടെ സെറ്റാണ് സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തത്. കാലടി മണപ്പുറത്താണ് പള്ളി നിർമിച്ചത്. അതേസമയം ക്ഷേത്രത്തിനു സമീപം പള്ളിയുടെ സെറ്റിട്ടതാണ് അക്രമണത്തിനു കാരണമെന്നാണ് സൂചന. അതേസമയം, ആക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) രംഗത്തെത്തി. ക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകര്‍ക്കുമെന്ന് എഎച്ച്പി ജനറൽ സെക്രട്ടറി ഹരി പാലോട് ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇതോടെയാണ് സംഭവം വൻ വിവാദമായത്. ഇത് തകർത്തത്തിന്റെയും തകർത്തവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മാര്‍ച്ചില്‍ നിര്‍മിച്ച സെറ്റില്‍ ലോക്ക്ഡൗൺ കാരണം ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു. കേരളത്തിലെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്നവാണ് സെറ്റ് തകർത്തതെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. സംഭവത്തിൽ സിനിമാ മേഖലയിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന “മിന്നല്‍ മുരളി’ സിനിമയ്ക്കായാണ് സെറ്റ് നിർമിച്ചത്. വയനാട്ടില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മിന്നല്‍ മുരളിയുടെ രണ്ടാം ഘട്ട ചിത്രീകരണമാണ് മണപ്പുറത്തെ സെറ്റില്‍ നടക്കേണ്ടിയിരുന്നത്. അതേസമയം, ക്ഷേത്രം അധികൃതരില്‍ നിന്ന് ഉള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങിയാണ് സെറ്റ് നിര്‍മിച്ചതെന്നും ചിത്രത്തിന്റെ നിർമാതാവ് സോഫിയാ പോള്‍ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: