മുംബൈ: കോവിഡ് പടർന്നു പിടിക്കുന്ന മുംബൈ നഗരത്തിൽ നിന്നും നവജാത ശിശുവിനെ കൈയിലേന്തി യുവതി നടന്നത് 500 കിലോമീറ്റർ. ടാക്‌സിക്ക് അനുമതി നിഷേധിച്ചതോടെയാണ് യുവതിക്ക് ഈ ദുർഗതി. 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയുമായിട്ടാണ് യുവതി കാൽനടയായി വീട്ടിലേക്ക് തിരിച്ചത്. മുംബൈയിൽ നിന്നും വിദർഭയിലെ വാഷിമിലേക്കായിരുന്നു യുവതിയുടെ കാൽ നടയാത്ര.
17 ദിവസം മുൻപായിരുന്നു യുവതി പ്രസവം. അമ്മയെയും കുഞ്ഞിനേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്‌തിരുന്നു. നാട്ടിലേക്ക് തിരികെ പോകാൻ വാഹനം ലഭിക്കുന്നതിന് വേണ്ടി മുംബൈ പൊലീസിൽ ഇവർ അപേക്ഷ നൽകിയിരുന്നു. പക്ഷെ അനുമതി നിഷേധിക്കുകയാണുണ്ടായത്.
വാഹനങ്ങൾക്കും ആളുകൾക്കും കർശനമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ അപേക്ഷ ആ വിഭാഗത്തിലേക്കാണോ പരിഗണിച്ചതെന്ന വിവരം ലഭ്യമല്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: