ഇടുക്കി: യുവതിയുമൊത്തുള്ള രഹസ്യ ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെ വൈദികനെ സഭയിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൈറേഞ്ചിലെ പള്ളിയിൽ വികാരിയായിരുന്ന ഫാ. ജെയിംസ് മംഗലശേരിയെയാണ് സഭ പുറത്താക്കിയത്. ഇയാളും യുവതിയുമായുള്ള രഹസ്യ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വൈദികനെ പുറത്താക്കിയതായി സഭാ നേതൃത്വം അറിയിച്ചത്. സഭാ നേതൃത്വം പുറത്തിറക്കിയ ഉത്തരവിൽ മാർച്ച് 24ന് ഇയാളെ പുറത്താക്കിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രഹസ്യ ദൃശ്യങ്ങൾ പുറത്തു വരും മുൻപേ ഇയാളെ സഭ ഒഴിവാക്കിയെന്ന് വരുത്തി തീർക്കാനാണ് ഇതെന്നും പറയപ്പെടുന്നുണ്ട്.
അതേസമയം രൂപതയിലെ തന്നെ പ്രമുഖ വൈദികരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഫാ. ജെയിംസ് മംഗലശേരിയുടെ ദൃശ്യങ്ങൾ പുറത്തു വിട്ടതിനു പിന്നിൽ സഭയിലെ തന്നെ ചില ചേരിപ്പോരുകളും കാരണമായിട്ടുണ്ട്. വിദ്യാഭ്യാസം കൊണ്ടും നേതൃ പാഠവം കൊണ്ടും രൂപതയിലെ വൈദികരിൽ മുൻപന്തിയിലായിരുന്നു ഇയാൾ. സഭാ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ മെത്രാൻ പദവിയിലെത്താൻ നീക്കം നടത്തിയിരുന്നുവത്രേ. പുറം മാന്യനായ വൈദികൻ മെത്രാൻ പദവിയിലെത്തുന്നതിനെ സഭയിലെ തന്നെ ഒരു വിഭാഗം എതിർത്തിരുന്നു. എന്നാൽ ക്ലീൻ ഇമേജുള്ള ഇയാളെകുറിച്ച് സഭാ നേതൃത്വത്തെ അറിയിക്കാൻ കാര്യമായ തെളിവുകളൊന്നും കിട്ടിയിരുന്നുമില്ല.
ഇതിനിടെയാണ് സ്ത്രീ വിഷയത്തിലെ ഇയാളുടെ കമ്പം എതിർ പക്ഷം മണത്തറിയുന്നത്. മംഗലശേരിക്കെതിരെ സ്ത്രീ വിഷയം തന്നെ ആയുധമാക്കാൻ നോക്കിയിരിക്കെയാണ് ഇയാളുടെ മൊബൈൽ കേടാകുന്നതും നന്നാക്കാനായി കടയിൽ കൊടുക്കുന്നതും. ഇതോടെയാണ് ഫോണിലെ രഹസ്യ വിവരങ്ങൾ പുറത്താകുന്നത്. ചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയ മംഗലശേരിയുടെ എതിർചേരി വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുകയായിരുന്നു. ഇതോടെ മെത്രാൻ സ്ഥാനം മോഹിച്ചിരുന്ന മംഗലശേരി വൈദിക പദവി പോലും നഷ്ടപ്പെട്ട് സഭ വിടേണ്ടി വന്നു. അതേസമയം ഇടുക്കിയിൽ നിന്നും പുറത്തായെങ്കിലും എറണാകുളത്ത് സഭയുടെ ചാപ്പലിൽ ഇയാൾകടന്നു കൂടിയതായും വിവരമുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: