അഗർത്തല: ലോക് ഡൗണിൽ കുടുങ്ങിക്കിടന്നയിടത്തു നിന്നും വൻതുക ചിലവാക്കി കുഞ്ഞിനെ കാണാനെത്തിയ ഭർത്താവിനെ ഭാര്യ വീടിനു പുറത്താക്കി. ത്രിപുരയിലെ അഗർത്തലയിലാണ് സംഭവം. ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് ഭാര്യാ സഹോദരനെ കാണാനാണ് 37 കാരനായ ഗൊവീന്ദ ദേബബ്നാഥ് അസമിലേക്ക് പോയത്. ദിവസങ്ങളോളം ലോക് ഡൗണിൽ കുടുങ്ങിയ ഇയാൾ ഇളവ് അനുവദിച്ചതോടെ സ്വന്തമായി ടാക്‌സി വിളിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്.
30,000 രൂപയാണ് ടാക്സി കൂലി നൽകിയത്. പരിശോധനയിൽ കോവിഡ് ഇല്ലെന്ന് കണ്ടെത്തിയിട്ടാണ് യാത്രാ അനുമതി ലഭിച്ചത്. നാട്ടിലെത്തിയ ഗൊബീന്ദയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. വീട്ടിൽ ക്വാറന്‍റൈനിൽ കഴിയാൻ തീരുമാനിച്ച് വീട്ടിലെത്തിയെങ്കിലും വീട്ടില്‍ കയറ്റാന്‍ ഭാര്യ തയ്യാറായില്ല. കുഞ്ഞിനും പ്രായമായ അമ്മയ്ക്കും ഒപ്പമാണ് താമസിക്കുന്നതെന്നും അവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഭാര്യ പറഞ്ഞത്.
നിലവിലെ സാഹചര്യത്തില്‍ വീട്ടിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ ഫ്‌ളാറ്റിലെ മറ്റ് താമസക്കാരുടെ സമ്മര്‍ദ്ദം മൂലമാണ് ഭാര്യ വീട്ടില്‍ കയറ്റാത്തതെന്നാണ് ദേബ്‌നാഥ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. കാര്യങ്ങളില്‍ ഫ്‌ളാറ്റിലെ മറ്റ് താമസക്കാര്‍ കൂടി ഇടപെട്ടതോടെ തര്‍ക്കമായി. ഇതോടെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തുകയായിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുംചേര്‍ന്ന് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: