മുംബൈ: കോവിഡ് രോഗികൾക്ക് ഉറങ്ങാൻ സ്ഥലം നൽകിയത് ശവശരീരങ്ങൾക്കൊപ്പം. മുംബൈയിലെ സയൺ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബി.ജെ.പി എംഎൽഎ ആയ നിതീഷ് റാണെയാണ് ആശുപത്രിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. എന്ത് തരത്തിലുള്ള ഭരണസംവിധാനമാണ് ഇവിടെയുള്ളതെന്നും നാണക്കേടാണ് ഇതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
സിറ്റി മുൻസിപ്പൽ കോർപറേഷനാണ് സയൺ ആശുപത്രി നടത്തുന്നത്. മുംബൈയിലെ ഭൂരിഭാഗം കോവിഡ് 19 രോഗികളെ ചികിത്സിക്കുന്നതും ഈ ആശുപത്രിയിലാണ്. രോഗികളെ ചികിത്സിക്കുന്ന വാർഡിൽ ഏഴോളം മൃതദേഹങ്ങൾ കാണാവുന്നതാണ്. ചില രോഗികൾക്ക് സമീപം ബന്ധുക്കളുണ്ട്. ഇരുവരും ശവശരീരങ്ങൾ കണ്ടു കൊണ്ടാണ് രോഗികൾക്ക് സമീപം നിൽക്കുന്നത്.
കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കൾ തയ്യാറാകാത്തതാണ് ഇതിനു കാരണമെന്നും എത്രയും പെട്ടെന്ന് തന്നെ ശവശരീരങ്ങൾ മറവ് ചെയ്‌ത സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്നും സയൺ ആശുപത്രി ഡീൻ പ്രമോദ് ഇംഗലെ പറഞ്ഞു. മൃതദേഹങ്ങൾ പായ്ക്ക് ചെയ്‌ത് കഴിഞ്ഞാൽ അതിൽ നിന്ന് അണുബാധ ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും അധികം കൊറോണ വൈറസ് രോഗികളുള്ളത് മഹാരാഷ്ട്രയിൽ ഇതുവരെ 16,800 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മുംബയിൽ മാത്രം 10,714 പേർ കോവിഡ് ബാധിതരാണ്. 400 പേരാണ് കോവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: