ഇൻഡോർ: ലോക് ഡൗണിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ ടെലിവിഷൻ താരം ആത്മഹത്യ ചെയ്‌തു. ക്രൈം പട്രോൾ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ പ്രേക്ഷ മേത്ത (25)യെയാണ് ഇൻഡോറിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ലോക്ക് ഡൗൺ നീണ്ടു പോയതോടെ ജോലി ഇല്ലാതായത് ഡിപ്രെഷനിലേക്ക് വഴി തെളിച്ചു എന്നും അത് ആത്മഹത്യ പ്രേരിപ്പിച്ചു എന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
താരം വിഷാദരോഗത്തിൻ്റെ പിടിയിലായിരുന്നുവെന്നും വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണെന്നും പൊലീസ് അറിയിച്ചു. "സ്വപ്‌ന ങ്ങളുടെ മരണമാണ് ഏറ്റവും മോശപ്പെട്ടത്" എന്നാണ് മേത്ത അവസാനമായി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചത്. ഇത് വിഷാദരോഗത്തിനുള്ള സൂചനയാണെന്ന് പൊലീസ് പറയുന്നു. ക്രൈം പട്രോൾ കൂടാതെ ലാൽ ഇഷ്‌ക്ക്, മേരി ദുർഗ തുടങ്ങിയ ടെലിവിഷൻ പരമ്പരകളും മേത്ത അഭിനയിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ടെലിവിഷൻ താരം മൻമീത് ഗ്രൂവൽ മുംബൈയിലുള്ള തൻ്റെ വസതിയിൽ വെച്ച് ജീവനൊടുക്കിയിരുന്നു. അതും ലോക്ക് ഡൗൺ മൂലം ജോലി ഇല്ലാത്തതിന്‍റെ ഡിപ്രെഷൻ മൂലമായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: