കൊച്ചി: വീട്ടമ്മയുമായുള്ള പ്രണയ ചിത്രങ്ങൾ പുറത്തായതിനെ തുടർന്ന് ഇടവകയിൽ നിന്നും മുങ്ങേണ്ടി വന്ന വൈദികന് അഭയം നൽകി സഭ. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ ശുശ്രൂഷ ചെയ്‌തിരുന്ന വൈദികനാണ് അടുത്തിടെ സ്ത്രീ വിഷയത്തിൽ അകപ്പെട്ട് നാടു വിടേണ്ടി വന്നത്. വൈദികന്‍റെ പ്രണയ ലീലകളുടെ ചിത്രങ്ങൾ വിശ്വാസികൾ കണ്ടതോടെ ഇടവകയിൽ നിന്നും വൈദികൻ മുങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ വൈദികൻ പുതിയ മേച്ചൽപുറം കണ്ടെത്തിയതായിട്ടുള്ള വാർത്ത പുറത്തു വരുന്നത്.
എറണാകുളം ജില്ലയിലെ പ്രമുഖ ക്രൈസ്‌തവ തീർഥാടന കേന്ദ്രത്തിലെ ചാപ്പലിലാണ് വൈദികൻ കടന്നു കൂടിയത്. വിവാദങ്ങൾ കെട്ടടങ്ങുന്നതുവരെ ഇവിടുത്തെ ആശ്രമത്തിൽ വൈദികനു സുഖവാസം അനുവദിച്ചിരിക്കുകയാണ് സഭ. ലോക് ഡൗൺ ആയതിനാൽ തന്നെ തീർഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികൾ എത്താറില്ലെന്നതാണ് ഇവിടെ തന്നെ വൈദികനു സുഖവാസ കേന്ദ്രമൊരുക്കാൻ നേതൃത്വം തീരുമാനിച്ചത്. ഹൈറേഞ്ച് മേഖലയിലെ ഇടവക വികാരിയായിരുന്ന വൈദികനും സഭയുടെ സ്ഥാപനത്തിലെ ജോലിക്കാരായിയായ വീട്ടമ്മയുമായിട്ടായിരുന്നു പ്രണയം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് വഴിവിട്ട ബന്ധം പുറം ലോകം അറിയുന്നത്.
ലോക് ഡൗണിൽ പള്ളികൾ അടച്ചതോടെയാണ് ഇരുവരും തമ്മിലുള്ള സംഗമം വർധിച്ചത്. സംഭവത്തിന്‍റെ ചിത്രങ്ങൾ ലഭിച്ച വിശ്വാസികൾ സഭാ നേതൃത്വത്തെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ പേരിന് വൈദികനെ സ്ഥലം മാറ്റിയെന്ന അറിയിപ്പ് മാത്രമാണ് സഭാ നേതൃത്വം നൽകിയത്. ഇതിനിടെ വൈദികൻ ഇടവകയിൽ നിന്നും മുങ്ങുകയും ചെയ്‌തു. ഇടുക്കിയിൽ നിന്നും പോയ വൈദികൻ ഇടക്ക് ചികിത്സക്കായി മറ്റൊരിടത്ത് എത്തിയതായും വിവരമുണ്ട്. ഇതിനു ശേഷമാണ് തീർഥാടന കേന്ദ്രത്തിൽ സുഖവാസത്തിന് സഭാ നേതൃത്വം അനുമതി നൽകിയത്. 58 കാരനായ വൈദികന് സഭയിൽ വലിയ സ്ഥാനമാനങ്ങൾ ഉണ്ടായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: