ഷിംല: ക്വാറന്‍റൈൻ ലംഘിച്ച് മദ്യം വാങ്ങാൻ പോയ ഭർത്താവിനെ ഭാര്യ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയിച്ചു. ഹിമാചൽ പ്രദേശിലാണ് സംഭവം. അധ്യാപികയായ ഭാര്യയാണ് സ്വന്തം ഭർത്താവിനെ പൊലീസിൽ കുടുക്കിയത്. വ്യാഴാഴ്‌ച്ചയാണ് അധ്യാപകനും സഹോദരനും ഗുജറാത്തിൽ നിന്നും ഹിമാചലിൽ എത്തിയത്. തുടർന്ന് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള മുൻകരുതൽ എന്ന നിലയ്ക്ക് ഇവരോട് വീട്ടിൽ തന്നെ ക്വാറന്‍റൈനിൽ കഴിയാന്‍ ആവശ്യപ്പെട്ടു.
ക്വാറന്‍റൈനിൽ തുടരവെ രണ്ട് ദിവസം മുമ്പാണ് അധ്യാപകൻ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് മദ്യം വാങ്ങാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. തുടര്‍ന്ന് ഭാര്യ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഡിസാസ്റ്റർ മാനേജ്മെന്‍റ് ആക്ടിന് പുറമെ ഐപിസി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ ഇൻസ്റ്റിട്യൂഷനൽ ക്വാറന്‍റീനിലേക്ക് മാറ്റിയ ഇയാളെക്കുറിച്ചുള്ള പരാതി വിദ്യാഭ്യാസ വകുപ്പിനും കൈമാറിയിട്ടുണ്ട്. ആ സാഹചര്യത്തിൽ വകുപ്പ് തലത്തിലും നടപടിയുണ്ടായേക്കാമെന്നാണ് സൂചന.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: