ചെന്നൈ: രോഗ ബാധിതർ ഇരട്ടിച്ചതോടെ ചെന്നൈയിലെ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട പതിനായിരത്തോളം പേർ നിരീക്ഷണത്തിൽ. മാർക്കറ്റിൽ നിന്നും വിവിധ ജില്ലകളിലേക്ക് മടങ്ങിയ 467 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണമില്ലാത്ത കോവിഡ് ബാധിതരെ ഇനി ആശുപത്രിയിൽ ചികിത്സിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചു. അതേസമയം, ചെന്നൈയിൽ മദ്യവിൽപ്പനശാലകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചു.
കോയമ്പേട് മാർക്കെറ്റിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങിയ കച്ചവടക്കാർ, ചുമട്ടു തൊഴിലാളികൾ, ലോറി ഡ്രൈവർമാർ ഉൾപ്പെടെ പതിനായിരത്തിലധികം പേരെ നിരീക്ഷണത്തിലാക്കി. കോയമ്പേട് മാർക്കറ്റിൽ വന്നുപോയ 107 പേർക്ക് ഇന്ന് വർഗം സ്ഥിരീകരിച്ചതോടയാണ് നടപടി. ചെന്നൈയിലെ പഴം, പച്ചക്കറി, ചില്ലറ വിൽപ്പനക്കാർക്കും രോഗം സ്ത്രീകരിച്ചത് തമിഴ്‌നാട്ടിൽ ആശങ്കയ്ക്ക് ഇടയാക്കുകയാണ്. നാല് തെരുവുകളിലായി 34 പേർക്കും കൂടി രോഗം സ്ഥിരീകരിച്ചതും ആശങ്ക പരത്തുന്നു.
കല്യാണമണ്ഡപങ്ങൾ, സ്‌കൂൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ഏറ്റെടുത്ത് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിക്കുകയാണ് തമിഴ്‌നാട് സർക്കാർ. സമൂഹ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ രോഗ ലക്ഷണം ഉള്ള കോവിഡ് ബാധിതരെ മാത്രമേ ആശുപത്രിയിൽ ചികിത്സിക്കു എന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രോഗ ലക്ഷണം ഇല്ലാതെ രോഗികൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. രോഗ ബാധിതർ ഇരട്ടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: