തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമ്മൂടിനോട് നീരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പിന്‍റെ നിർദേശം. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുമായി സമ്പർക്കം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥർ സുരാജ് പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണിത്. വാമനപുരം എംഎൽഎ ഡി.കെ മുരളി നെല്ലനാട് പഞ്ചായത്ത് പ്രസിഡന്‍റ് സുജിത്ത് എസ്. കുറുപ്പ് തുടങ്ങിയവരോട് ഹോം ക്വാറന്‍റീനിൽ പോകാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
വെഞ്ഞാറമൂട് സിഐ ക്കൊപ്പം കഴിഞ്ഞ ദിവസം കീഴായിക്കോണത് നടന്ന പരിപാടിയിൽ സുരാജ് വെഞ്ഞാറമ്മൂട്, ഡി.കെ മുരളി സുജിത്ത് എസ് കുറുപ്പ് എന്നിവർ പങ്കെടുത്തിരുന്നു. റിമാൻഡ് പ്രതിക്ക് കോവിഡ‍് സ്ഥിരീകരിച്ചതിനു പിന്നാലെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ 20 പൊലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു. വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐയെയും ജില്ലാ ജയിലിലെ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച റിമാൻഡ് പ്രതിയെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി.
റിമാന്‍ഡിലായ പ്രതിയെ ജയിലിലേക്ക് അയയ്ക്കുന്നതിന് മുൻപുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. അതേസമയം ഇയാൾക്ക് വൈറസ് ബാധയുണ്ടായത് എങ്ങനെയെന്നു വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ദേവസ്വം ബോർഡ് ജീവനക്കാരൻ കൂടിയായ ഇയാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്‌തത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: