മുംബൈ: നാട്ടിലേക്ക് മടങ്ങുന്നതിനായി അവസരം കാത്തിരുന്ന മലയാളി മുംബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അങ്കമാലി പുളിയനം മായാട്ടു വീട്ടിൽ അനൂപ് കുമാറാണ് മരിച്ചത്. 40 വയസായിരുന്നു. മുംബൈയിലായിരുന്ന അനൂപ് നാട്ടിലേക്ക് മടങ്ങനായി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് ഒരു ലക്ഷത്തോളം മറുനാടൻ മലയാളികളാണ് കേരളത്തിലേക്ക് മടങ്ങാൻ അവസരം കാത്തിരിക്കുന്നത്. എന്നാൽ നിലവിൽ അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ മലയാളികളും എത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളവരിൽ ഭൂരിപക്ഷത്തിനും റെയിൽ മാർഗം മാത്രമേ ഇവിടേക്ക് വരാൻ നിർവാഹമുള്ളൂ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: