ഇടുക്കി: ലൈംഗിക ആരോപണ വിഷയത്തിൽ സഭയിൽ നിന്നും നടപടി നേരിട്ട വൈദികന്‍റെ ഫോണിൽ കൂടുതൽ സ്ത്രീകളുടെ ചിത്രങ്ങൾ. വൈദികനെതിരെ നടപടിയെടുത്തതായി സഭാ നേതൃത്വം വ്യക്തമാക്കിയെങ്കിലും വൈദികന്‍റെ ഫോണിൽ കണ്ടെത്തിയ കൂടുതൽ സ്ത്രീകളുടെ ചിത്രങ്ങൾ വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഹൈറേഞ്ചിലെ വൈദികനും സഭാ സ്ഥാപനത്തിലെ സ്റ്റാഫുമൊത്തുള്ള രഹസ്യ ചിത്രങ്ങൾ പുറത്തു വന്നത്.
സംഭവം വിവാദമായതോടെ വൈദികനെതിരെ സഭാനേതൃത്വം നടപടി സ്വീകരിച്ചിരുന്നു. വൈദികന്‍റെ ഫോണിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തു വന്നിരിക്കുന്നത്. മൊബൈൽ സർവീസ് ചെയ്യാൻ കൊടുത്തപ്പോഴാണ് ഈ ചിത്രങ്ങൾ ലീക്കായത്. ഇത് സഭയിലെ തന്നെ ചിലരുടെ പക്കൽ എത്തിപ്പെടുകയായിരുന്നു. ഇതോടെ ഇവർ വൈദികനെതിരെ സഭാ നേതൃത്വത്തിനു പരാതി നൽകി. അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് കണ്ട സഭാ നേതൃത്വം വൈദികനെതിരെ നടപടിയെടുത്തു. എന്നാൽ ഇടുക്കിയിൽ നിന്നും മുങ്ങിയ വൈദികൻ എറണാകുളത്തെ ആശ്രമത്തിൽ കയറികൂടിയെന്നാണ് വിവരം.
ഇതിനിടെയാണ് വൈദികന്‍റെ ഫോണിൽ കൂടുതൽ പേരുടെ ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്ന വിവരവും പുറത്തു വരുന്നത്. ഇതോടെ വൈദികൻ സേവനം ചെയ്‌ത ഇടവകകളിൽ വിശ്വാസികൾ ആശങ്കയിലായിരിക്കുകയാണ്. സഭയിലെ വിവിധ സംഘടനകളുടെ യോഗങ്ങളിൽ സ്ത്രീകളെ ഉൾപ്പെടെ കൊണ്ടു പോകുന്നതും വരുന്നതും ഈ വൈദികന്‍റെ നേതൃത്വത്തിലായിരുന്നുവെന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. അതേസമയം വൈദികനൊപ്പമുള്ള വീട്ടമ്മയെന്ന പേരിൽ പലരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് നിയമ പ്രകാരം കുറ്റകരമാണ്. ഇത്തരത്തിൽ ചിത്രങ്ങൾ കമന്‍റുകളായും മറ്റും പ്രചരിപ്പിക്കുന്ന ചിലരുടെ പ്രൊഫൈലുകളും നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: