ന്യൂഡെൽഹി: നാല് മാസം മുമ്പ് കണ്ട കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ കൊട്ടേഷൻ കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഡെൽഹി ഡിഫൻസ് കോളനിയിൽ താമസിക്കുന്ന ബബിത (41) യും ഇവരുടെ രഹസ്യ കാമുകനായ രോഹനു(23)മാണ് അറസ്റ്റിലായത്.
നാല് മാസം മുമ്പാണ് ബബിത രോഹനുമായി അടുപ്പത്തിലാകുന്നത്. ഈ ബന്ധം അറിഞ്ഞ ഊർത്താവ് ഭീം രാജ് (45) ബന്ധത്തെ എതിർത്തു. ഇതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.
ബബിത കൊട്ടേഷൻ നൽകിയതിനുസരിച്ച് കാമുകൻ രോഹൻ തന്നെയാണ് കൊല നടത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ കഴുത്തില്‍ വെടിയേറ്റ ഭര്‍ത്താവ് ഭീം രാജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് താന്‍ ഭീം രാജിനെ വെടിവെച്ചതെന്ന് രോഹന്‍ പൊലീസിന് മൊഴിനല്‍കി. ബുധനാഴ്ചയാണ് സംഭവം നടന്നത്.
ഡ്രൈവറായ ഭീംരാജ് കാറില്‍ വിശ്രമിക്കവെ, ബൈക്കിലെത്തിയ രോഹന്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്‍റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് രോഹന്‍ പിടിയിലായത്.
ഭീംരാജുമായി വഴക്കുണ്ടായതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് രോഹന്‍ പറഞ്ഞെങ്കിലും ഫോണ്‍ പരിശോധിച്ചപ്പോള്‍ ബിബിതയും രോഹനും തമ്മിലുള്ള ബന്ധം പൊലീസിന് മനസിലായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ബബിത പറഞ്ഞിട്ടാണ് താന്‍ ഭീംരാജിനെ വെടിവെച്ചതെന്ന് രോഹന്‍ സമ്മതിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: