ലക്‌നൗ: മൊബൈലിൽ അശ്ലീല വീഡിയോ കാണുന്നതിനിടെ റോഡിലൂടെ നടന്നു വന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. എതിർത്ത പെൺകുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ 17 കാരൻ പിടിയിൽ. ഉത്തർപ്രദേശിൽ നിന്നാണ് കൊടുംക്രൂരതയുടെ വാർത്ത പുറത്തു വന്നത്. അലിഗഡിലെ ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 17 വയസുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
കൊല നടത്തിയ 17 കാരൻ മൊബൈലിൽ അശ്ലീല വീഡിയോ കാണുന്നതിനിടെ സംസാര വൈകല്യമുള്ള പെൺകുട്ടി വരുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി സമീപത്തെ കൃഷിയടത്തിലേക്ക് പിടിച്ചുകൊണ്ടുപോയി. തനിക്ക് ഓറൽ സെക്‌സ് ചെയ്‌തു തരാൻ നിർദേശിച്ചെങ്കിലും പെൺകുട്ടി വഴങ്ങാതിരുന്നതോടെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മൃതദേഹം കൃഷിയിടത്തിൽ ഒളിപ്പിച്ച 17 കാരൻ കൊല നടത്താൻ ഉപയോഗിച്ച ഷാളും പെൺകുട്ടിയുടെ ചെരുപ്പുകളും കനാലിൽ എറിഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് 17 കാരൻ പിടിയിലായത്.
ഇയാളുടെ ഫോണിൽ നിന്നും 118 അശ്ലീല വീഡിയോ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആൺകുട്ടി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ സജീവമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: