ചെന്നൈ: സഞ്ചരിക്കുന്ന മാവേലി സ്റ്റോർ നമ്മുടെ നാട്ടിലെ പതിവ് കാഴ്ച്ചയാണ്. എന്നാൽ സഞ്ചരിക്കുന്ന സ്വർണക്കട അത്ര കേട്ടുകേൾവി ഇല്ലാത്തതാണ്. ഇത്തരത്തിൽ ഒരു സംഭവമാണ് തമിഴ്നാട്ടിൽ നിന്നും പുറത്തു വരുന്നത്. തെങ്കാശി ജില്ലയിൽപെട്ട ആലങ്കുളം പനങ്കാട്ടുപടയിലെ ഒരു സ്ഥാനാർഥിയാണ് സഞ്ചരിക്കുന്ന സ്വർണക്കടയെന്ന വിളിപ്പേര് നേടിയിരിക്കുന്നത്.
ഹരി നാടാര്‍ എന്നാണ് കക്ഷിയുടെ പേര്. അദ്ദേഹം സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വർണമാണ് സ്വന്തമായുള്ളത്. കൈയിലുള്ള സ്വർണം ലോക്കറിൽ പൂട്ടിവയ്ക്കാനൊന്നും നാടാർ തയാറല്ല. പ്രചരണത്തിനിറങ്ങുമ്പോൾ ഇതിൽ അഞ്ച് കിലോ സ്വർണം അണിഞ്ഞാണ് എത്തുന്നത്.
ശരീരം മുഴുവൻ സ്വർണവുമായി ഇയാൾ വോട്ട് ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരിക്കുകയാണ്. സിനിമക്കാര്‍ക്കുള്‍പ്പെടെ പണം പലിശയ്ക്കു നല്‍കുന്നതാണ് ഹരി നാടാരുടെ തൊഴില്‍. സ്വര്‍ണത്തോടുള്ള ഭ്രമം നേരത്തേയുണ്ടെന്നും വരുമാനത്തില്‍ നല്ല പങ്കും സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ഇയാൾ പറയുന്നു.
നാടാര്‍ വിഭാഗത്തിന്‍റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട തെക്കന്‍ തമിഴ്നാട്ടില്‍ സജീവമാണ്. മുമ്പ് നാംഗുനേരി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു മൂന്നാമതെത്തിയ ആളാണ് ഹരിനാടാർ. അതിനാൽ തന്നെ നാടാരുടെ സ്വർണ പ്രചരണം എതിരാളികളും നോക്കിക്കാണുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
Post A Comment: