ന്യൂയോർക്ക്: കാണാതായ ആറു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകത്തിനു കാരണക്കാരനായ 14 കാരൻ അറസ്റ്റിൽ. അമേരിക്കയിലെ ഇന്ത്യാന ന്യൂ കാർലിസ്ലിലാണ് സംഭവം ഉണ്ടായത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന ഗ്രേയ്‌സ് റോസ് എന്ന ആറുവയസുകാരിയെ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെ കാണാതാകുകയായിരുന്നു.
രക്ഷിതാക്കൾ ഉടൻ തന്നെ വിവരം പൊലീസിനു കൈമാറി. രണ്ടു മണിക്കൂറിനു ശേഷം എട്ടരയോടെ ഗ്രേയ്സിന്‍റെ വീടിന് അധികം അകലെയല്ലാതെയുള്ള ഒരിടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. അപരിചിതരോട് പോലും ഇടപഴകാന്‍ മടിയില്ലാത്ത പ്രകൃതമായിരുന്നു ഗ്രേയ്സിന്‍റേതെന്ന് ബന്ധുക്കള്‍ പറയുന്നത്.
അറസ്റ്റിലായ പതിനാലുകാരന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തിനാണ് കൊലപാതകം നടത്തിയതെന്നും വ്യക്തമല്ല. വീടിന് വെളിയില്‍ സുഹൃത്തുക്കളോടൊപ്പം കളിക്കാനായി പോയ ഗ്രേയ്സ് മടങ്ങി എത്താത്തതിനേത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഗ്രേയ്സിന്‍റെ മരണകാരണം വ്യക്തമാകൂ. ഇന്ത്യാന സ്വദേശിയാണ് അറസ്റ്റിലായ പതിനാലുകാരനുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: