ന്യൂയോർക്ക്: ഫെയ്‌സ് ബുക്കിലൂടെ ബീജം വിൽപന നടത്തിയ യുവാവ് 35-ഓളം കുട്ടികളുടെ പിതാവായി. കെയില്‍ ഗോര്‍ഡിയെന്ന 29കാരനാണ് കോവിഡ് വ്യാപനത്തിനു പിന്നാലെ വേറിട്ട മാർഗത്തിലൂടെ ബീജ സങ്കലത്തിനു വഴി തുറന്നത്. സ്കൈ ന്യൂസാണ് യുവാവിനെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്.
ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് ബീജ വിൽപനയ്ക്കായി യുവാവ് സന്നദ്ധത അറിയിച്ചത്. ഈ വര്‍ഷം മധ്യത്തോടെ തന്‍റെ ബീജ വിതരണം യുകെയിലേക്കും വ്യാപിപ്പിക്കും എന്നാണ് ഇയാള്‍ അറിയിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ പ്രത്യുല്‍പാദന പ്രശ്ന പരിഹാര ക്ലിനിക്കുകള്‍ പലതും അടച്ചിട്ടതോടെ ചില സ്ത്രീകള്‍ ഓണ്‍ലൈന്‍ സഹായത്തോടെ ബീജ ദാതക്കളെ തേടുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് അമേരിക്കന്‍ സ്വദേശിയുടെ വാര്‍ത്തകള്‍ പുറത്തുവന്നത്.
പ്രൈവറ്റ് സ്‌പേം ഡോണേഴ്‌സ് എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ഗോര്‍ഡി നടത്തുന്നുണ്ട്. ഇതില്‍ ലോകമാകെയുള്ള എണ്ണായിരത്തിലേറെ പേര്‍ അംഗങ്ങളാണ്. ബീജ ബാങ്കുകളെ ആശ്രയിക്കാതെ തന്നെ ബീജത്തിന് അത്യവശ്യമുള്ളവരെ സഹായിക്കുകയാണ് ലക്ഷ്യം.
22 വയസുള്ളപ്പോള്‍ ഒരു ലെസ്ബിയന്‍ ദമ്പതികള്‍ക്കാണ് ആദ്യമായി ഗോര്‍ഡി ബീജദാനം നടത്തിയത്. ഇപ്പോള്‍ ആവശ്യക്കാരായ സ്ത്രീകള്‍ക്ക് ബന്ധപ്പെടാന്‍ വേണ്ടി ഗോര്‍ഡി സ്വന്തമായി വെബ് സൈറ്റ് വരെ തയ്യാറാക്കിയാണ് ഈ രംഗത്ത് എത്തിയത്. 90 ശതമാനം അവസരങ്ങളിലും കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് തന്നെ സമീപിച്ച സ്ത്രീകള്‍ ഗര്‍ഭിണികളായതെന്ന് ഗോര്‍ഡി പറയുന്നു.
ബാക്കിയുള്ള പത്ത് ശതമാനം അവസരങ്ങളില്‍ ലൈംഗിക ബന്ധത്തിലൂടെയായിരുന്നു ഗര്‍ഭധാരണമെന്നും ഇയാള്‍ വ്യക്തമാക്കുന്നു. അപകടസാധ്യത കുറയ്ക്കുന്നതിന് വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണയെങ്കിലും എച്ച്ഐവി അടക്കമുള്ള ലൈംഗികമായി പകരുന്ന രോഗങ്ങളുടെ പരിശോധന താന്‍ നടത്താറുണ്ടെന്നും ഗോര്‍ഡി പറയുന്നു.
സമൂഹ മാധ്യമങ്ങൾ വഴി ബീജ ദാനം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ഫേസ്ബുക്ക് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ജാഗ്രത പാലിക്കണമെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്നു. അതേസമയം ബീജദാനത്തെക്കുറിച്ച് ഫേസ്ബുക്ക് വഴി ചര്‍ച്ച ചെയ്യുന്നതില്‍ യാതൊരു തടസവുമില്ല. എന്നാല്‍ ഇത് അതാത് രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളെ ലംഘിക്കുന്നതാണോ എന്ന് സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും ഫേസ്ബുക്ക് പ്രതികരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: