ലൈംഗിക ബന്ധത്തിനു പിന്നാലെ പങ്കാളിയുടെ ജീവൻ നഷ്‌ടമായ സംഭവത്തിൽ ഡോക്‌ടർക്ക് തടവ് ശിക്ഷയും പിഴയും ചുമത്തി കോടതി. ജർമനിയിലെ ഹൽബർസ്റ്റാറ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഡോ. ആൻഡ്രിയാസ് ഡേവിഡ് എന്നയാളാണ് കാമുകിയായ യിവോൺ എന്ന യുവതിയുടെ ജീവൻ അപഹരിച്ചത്. ലിംഗത്തിൽ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചായിരുന്നു ഇയാൾ കാമുകി പോലുമറിയാതെ അവരുടെ ജീവൻ അപഹരിച്ചത്.
2019ൽ ഡോക്‌ടർക്കെതിരെ കുറ്റം തെളിഞ്ഞ് ഒൻപതു വർഷം ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു. ഡോക്‌ടറുടെ ഒരു പേഷ്യന്‍റ് ആയിരുന്നു കാമുകി. ഒരു ദിവസം കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കുഴഞ്ഞ് വീണാണ് യുവതിയുടെ മരണം. ഡോക്‌ടർ തന്‍റെ ജനനേന്ദ്രിയത്തിൽ അമിതമായി കൊക്കെയ്‌ൻ പുരട്ടിയിരുന്നു. ഇതിനു ശേഷമാണ് യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
ഓറൽ സെക്‌സ് ചെയ്യാൻ ആവശ്യപ്പെട്ട ശേഷം യുവതി ഇദ്ദേഹത്തിന്‍റെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതും മരണം സംഭവിച്ചു. എന്നാൽ ഈ യുവതി മാത്രമല്ല സമാനരീതിയിൽ ഇയാൾക്ക് ഇരയായിട്ടുള്ളത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ആൻഡ്രിയാസ് ഡേവിഡ് 2015 മുതൽ 2018 വരെ മൂന്നു സ്ത്രീകളെ സമാന രീതിയിൽ ശാരീരിക ബന്ധത്തിന് വിധേയരാക്കിയിട്ടുണ്ട്. ഇവരെയും അമിതമായ മയക്കുമരുന്നിന് അടിമകളാക്കിയ ശേഷമാണ് ഇയാൾ കൃത്യം നടത്തിയത്. 25,000 പൗണ്ട് അഥവാ 25,23,625 രൂപയാണ് പിഴയായി നൽകേണ്ടിയത്. യുവതിയുടെ ഭർത്താവിനും കുട്ടിക്കുമാകും ഈ തുക ലഭിക്കുക. കുറ്റം നിഷേധിക്കാൻ ഇയാൾ ശ്രമിച്ചു എങ്കിലും അത് വിലപ്പോയില്ല
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: