കുളമാവ്: നാടുകാണിയിൽ പെൺകുട്ടിയെ പാറക്കെട്ടിൽ നിന്നും വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വാക്കു തർക്കത്തിനിടെ തന്നെ ഒപ്പമുണ്ടായിരുന്ന യുവാവ് പാറക്കെട്ടിൽ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനു മൊഴി നൽകി. ആരോപണ വിധേയനായ മേലുകാവ് ഇല്ലിക്കല്‍ (മുരിക്കന്‍ തോട്ടത്തില്‍) അലക്‌സി (23)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇന്നലെയാണ് നാടിനെ നടുക്കുന്ന സംഭവങ്ങൾ പുറം ലോകം അറിയുന്നത്. കാഞ്ഞാർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിയാണ് 250 അടിയോളം താഴ്ച്ചയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റത്. അലക്സും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുമായി നാടുകാണിയിലെത്തിയ അലക്‌സ് ഇവിടെ പാറപ്പുറത്തിരുന്ന് സംസാരിക്കുന്നതിനിടെ വാക്കു തർക്കം ഉണ്ടായി.
പെട്ടെന്നുള്ള ദേഷ്യത്തിൽ പെൺകുട്ടിയെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് പാറക്കെട്ടിലൂടെ താഴെയിറങ്ങി അലക്‌സ് പെൺകുട്ടിയെ ബോധം നഷ്‌ടപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ട് മരിച്ചതാണെന്ന് തെറ്റിധരിച്ചു. ഇതോടെ ഇയാൾ സ്വന്തം പാന്‍റിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു. 250 അടിയോളം താഴ്ചയിലേയ്ക്ക് വീണ പെണ്‍കുട്ടി ഗുരുതര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം എന്ന് കരുതുന്നതായി പോലീസ് പറയുന്നു.
വ്യാഴാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി കാഞ്ഞാര്‍ പൊലീസിലും യുവാവിനെ കാണാനില്ലെന്ന് മേലുകാവ് പൊലീസിലും പരാതി കിട്ടിയിരുന്നു. ഇതിനിടെയാണ് നാടുകാണിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തിയതായി കുളമാവ് പൊലീസിന് അറിയിപ്പ് കിട്ടുന്നത്.
അന്വേഷണത്തിനിടയില്‍ പവലിയന് സമീപത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ പേര് ചൊല്ലിവിളിക്കുകയും കുട്ടിയുടെ കരച്ചില്‍ കേട്ട് എസ്. ഐ മാരായ മനോജ്, ഐസക്, സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് എന്നിവര്‍ പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൂലമറ്റത്തു നിന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി സാഹസികമായി പെണ്‍കുട്ടിയെ മുകളിലെത്തിച്ചു. പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
Post A Comment: