തലനാരിഴയ്ക്കുള്ള രക്ഷപെടലെന്നൊക്കെ പറയുന്നത് ഇതാണ്. കുഞ്ഞുമായി ഫോട്ടോ എടുക്കുന്നതിനിടെ പിന്നിലൂടെ പാഞ്ഞെത്തിയ ആനയിൽ നിന്നാണ് യുവാവും കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടത്. സോഷ്യൽ മീഡിയയിലെത്തിയ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. സാന്‍ഡിയാഗോ മൃഗശാലയില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഏഷ്യന്‍ ആഫ്രിക്കന്‍ ആനകളുള്ള മൃഗശാലയിലേക്കാണ് ജോസ് ഇമ്മാനുവല്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ രണ്ടു വയസുകാരി മകളെയും കൊണ്ടുപോയത്.മൃഗങ്ങളുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു ജോസ്. ആന വരുന്നതു കാണുന്നതോടെ വേലിക്കെട്ടിനു പുറത്തുനില്‍ക്കുന്ന ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ട്.
ഇതുകേട്ടയുടന്‍ വേലിക്കെട്ടിനപ്പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു വച്ച് കുഞ്ഞ് താഴെ വീഴുന്നുമുണ്ട്. കുഞ്ഞിന് അപകടഭീഷണി ഉണ്ടാക്കിയതിന്‍റെ പേരില്‍ ജോസ് ഇമ്മാനുവലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഫോട്ടോയെടുക്കാനാണ് വേലിക്കെട്ടുകള്‍ കടന്ന് മൃഗങ്ങളുടെ അടുത്തേക്ക് പോയതെന്നാണ് ജോസ് പോലീസുകാരോട് പറഞ്ഞത്. ഒരുലക്ഷം ഡോളര്‍ ജാമ്യത്തുകയിലാണ് ഇയാളെ വിട്ടയച്ചത്. A 25-year-old father carried his 2-year-old daughter into an elephant enclosure at the San Diego Zoo on Friday. The man said he “wanted to take a photo with the African bull elephant.” He was arrested on suspicion of child endangerment pic.twitter.com/2XiVOx09nN
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: