ബംഗളുരു: ആറ് മണിക്കൂറോളം കട്ടിലിനടിയിൽ ഒളിച്ചു കിടന്ന് ഭാര്യാ കാമുകനെ കൈയോടെ പൊക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വെസ്റ്റ് ബംഗളുരുവിലെ ആന്ധ്രാഹള്ളയിലാണ് സംഭവം. 31 കാരനായ ഭരത്കുമാറാണ് സംഭവത്തിൽ അറസ്റ്റിലായത്.
ബുധനാഴ്ച്ച ആയിരുന്നു സംഭവം. പുലര്‍ച്ചെ മൂന്നോടെയാണ് കൊലപാതകം നടന്നത്. എട്ടു വര്‍ഷം മുൻപാണ് ഹോസഹള്ളി ടണ്ട സ്വദേശിയായ വിനുത (31) യുമായി ഭരത്കുമാറിന്‍റെ വിവാഹം കഴിഞ്ഞത്. ഇരുവരും നെളമംഗലയിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്‌തിരുന്നത്. രണ്ട് പെൺമക്കളും ഇവര്‍ക്കുണ്ട്. വിനുതയുടെ ഗ്രാമത്തിൽ നിന്നെത്തിയ ശിവരാജ് എന്ന യുവാവ് മൂന്ന് വര്‍ഷം മുമ്പ് ജോലി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഇവരുടെ വീട്ടിൽ ഒരാൾഴ്‌ച്ചയോളം താമിസിച്ചിരുന്നു.
തുടര്‍ന്ന് വിനുതയായിരുന്നു ശിവരാജിന് ജോലി സംഘടിപ്പിച്ചു നല്‍കിയത്. ഇതിനു ശേഷം തുടര്‍ച്ചയായി ശിവരാജ് ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു ശിവരാജ് വിനുതയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. തുടക്കത്തിൽ വിനുത നിരസിച്ചെങ്കിലും ഒടുവിൽ ശിവരാജ് ആത്മഹത്യാഭീഷണി മുഴക്കിയതോടെ വിനുത വഴങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭരത് ബന്ധം അവസാനിപ്പിക്കണമെന്ന് ശിവരാജിനോട് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവിനോട് ഒപ്പമുള്ള താമസം അവസാനിപ്പിച്ച വിനുത തുടര്‍ന്ന് ആന്ധ്രഹള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഇവിടെ ശിവരാജ് ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം വിനുതയെ കാണാനയി എത്തിയിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിനായി ഒരു മാസം മുൻപേ ഭരത് ഓൺലൈനായി കത്തി വാങ്ങി സൂക്ഷിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജീവ് എം പാട്ടീൽ പറഞ്ഞു. വാതിൽ പൂട്ടിയ ശേഷം വിനുത രാത്രി എട്ടരയോടെ ചിക്കൻ വാങ്ങാനായി പുറത്തു പോകുകയയിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ഭരത് കട്ടിലിനടിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. ചിക്കൻ വാങ്ങി തിരിച്ചെത്തി ശേഷം വിനുത ഭക്ഷണം പാകം ചെയ്‌തു.
ഇതിനിടെ രാത്രി പത്തരയോടെ ശിവരാജ് വീട്ടിലെത്തി. ഇരുവരും ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാൻ കിടന്നു. രാത്രിയിൽ ഭർത്താവ് കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്നതറിയാതെ വിനുത കാമുകനുമായി കട്ടിലിൽ കെട്ടിമറിഞ്ഞു. എന്നാൽ ഈ സമയമത്രയും ഒളിഞ്ഞിരുന്ന ഭരത് പുലര്‍ച്ചെ വിനുത ശുചിമുറിയിൽ കയറിയപ്പോള്‍ വാതിൽ പൂട്ടി.
തുടര്‍ന്ന് ശിവരാജിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനായിരുന്നു ശ്രമം. ഇതിനു പിന്നാലെ മൂന്നു തവണ കത്തികൊണ്ട് വയറ്റിൽ കുത്തുകയും ചെയ്‌തു. പുലര്‍ച്ചെ നാലുമണിയോടെയാണ് ബ്യാദരഹള്ളി പൊലീസിന് സംഭവത്തെപ്പറ്റി വിവരം ലഭിച്ചത്. സംഭവസ്ഥലത്തുനിന്നു തന്നെ ഭരത്തിനെ അറസ്റ്റ് ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
Post A Comment: