അമ്മയുടെ താമസ സ്ഥലം കാണിച്ചുകൊടുക്കാതിരുന്നതിന് വിവാഹ ബന്ധം വേർപെടുത്തിയ പിതാവ് മകളെ വെടിവച്ചുകൊന്നു. തുർക്കിയിലെ ബാലികിസറിൽ വച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ജനറൽ പ്രാക്റ്റീഷണറും 28 കാരിയുമായ ഗുൽനൂർ യിൽമാസ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് 68 കാരനായ മുസ്‌തഫ അലി യിൽമാസ് പൊലീസ് അറസ്റ്റു ചെയ്‌തു.
മുസ്‌തഫ അലിയിൽമാസും ഭാര്യ ഗുൽഡൻ യിൽ മാസ് 2020 ജനുവരിയിൽ വിവാഹമോചിതരായിരുന്നു. അതിനു ശേഷം മകളുമൊത്തായിരുന്നു അമ്മയുടെ താമസം. എന്നാൽ ഇവർ എവിടെയാണ് താമസിച്ചിരുന്നത് എന്നുൾപ്പെടെ ഉള്ള ഒരു വിവരവും മുൻ ഭർത്താവായ മുസ്‌തഫക്ക് അറിയുമായിരുന്നില്ല.
സുഹൃത്തുക്കളുമായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഗുൽനൂർ ബാലികിസറിൽ നിന്ന് അന്‍റാലിയയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മകളുടെ കാറിൽ വാഹനം ഇടിച്ചു നിർത്തുകയും മകളെ വലിച്ചുപുറത്തിറക്കി അമ്മയെവിടെ എന്ന് പറയാൻ നിർബന്ധിക്കുകയും ചെയ്‌തു.
എന്നാൽ മകൾ മറുപടി നൽകാത്തതിൽ പ്രകോപിതനായ മുസ്‌തഫ മകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.20 തവണ വെടിയുതിർത്തതിൽ 11 എണ്ണം അവളുടെ തലയിൽ വെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സംഭവത്തിന് ശേഷം പിതാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച തോക്കുൾപ്പടെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: