ലക്‌നൗ: വിവാഹ ചടങ്ങുകൾക്കിടെ ഉച്ചത്തിൽ പാട്ടു വച്ചതിനെ തുടർന്ന് വിവാഹത്തിന്‍റെ കാർമികൻ ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ കൈരാനയിലായിരുന്നു സംഭവം. വിവാഹത്തോടനുബന്ധിച്ചുള്ള നിസ്‌കാര സമയത്ത് വിവാഹഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടു വച്ചതിനെ തുടര്‍ന്നാണ് മുസ്ലിം മതപണ്ഡിതന്‍ ഇറങ്ങിപ്പോയത്.
മുസ്ലീം പണ്ഡിതന്‍ മൗലാന ഖാരി സുഫിയാനാണ് രണ്ടു വിവാഹങ്ങളുടെ കാര്‍മികത്വത്തില്‍ നിന്ന് പിന്മാറിയത്. പിന്നീട് മറ്റൊരു മതപണ്ഡിതനെ സ്ഥലത്ത് എത്തിച്ച് വിവാഹം നടത്തുകയായിരുന്നു. വിവാഹ ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടു വെച്ചപ്പോള്‍ നിസ്‌കാര സമയമാണെന്നും പാട്ടു നിര്‍ത്തണമെന്നും മുസ്ലിം മതപണ്ഡിതന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഇത് വീട്ടുകാര്‍ അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെ വിവാഹം നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ച് ഇദ്ദേഹം പോകുകയായിരുന്നു. 'വിവാഹ ഘോഷയാത്രയില്‍ വരന്മാര്‍ പാട്ടിന്‍റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഒരേ വേദിയില്‍ വച്ച് രണ്ടു സഹോദരിമാരെ വിവാഹം കഴിക്കാനാണ് അവര്‍ പോയത്.
മുസ്ലീം മതപണ്ഡിതന്‍റെ പ്രവര്‍ത്തി ഗ്രാമത്തില്‍ വളരെ ചര്‍ച്ചയായി. മതപണ്ഡിതനെ എതിര്‍ത്തും അനുകൂലിച്ചും നാട്ടുകാര്‍ രംഗത്തെത്തി. മതപണ്ഡിതന്‍ ചെയ്‌തത് വളരെ ശരിയാണെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിച്ചാണ് മറ്റൊരു കൂട്ടര്‍ രംഗത്തെത്തിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: