ലോറിക്ക് സൈഡ് കൊടുക്കവെ ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നഷ്‌ടമായത് 14 ജീവൻ. മധ്യശ്രീലങ്കയിലെ പസാരയിലാണ് അപകടമുണ്ടായത്. കൊളംബോയുടെ 240 കിലോമീറ്റർ കിഴക്കുള്ള പസാരയിലെ മോണോരാഗല - ബദുള്ള റോഡിൽ നിന്നാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.
എതിരെ വന്ന ടിപ്പർ ലോറിക്ക് സൈഡ് കൊടുക്കവെയായിരുന്നു അപകടം. അപകടത്തിൽ ബസ് ഡ്രൈവർ അടക്കം 14 പേരാണ് മരിച്ചത്. 31 പേർക്ക് പരുക്കേറ്റു. ഹൈവേയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ കഴിയുന്ന തരത്തിൽ ഗതാഗതം നിയന്ത്രിച്ചിരുന്നു.
എതിരെ വന്ന ടിപ്പർ കണ്ടെങ്കിലും ബസ് നിർത്താതെ ഇടുങ്ങിയ റോഡിലൂടെ കടക്കാൻ ശ്രമിച്ചതാണ് അപകടത്തിനു കാരണമായത്. മരിച്ചവരിൽ ഒൻപത് സ്ത്രീകളും അഞ്ച് സ്ത്രീകളുമുണ്ട്. 2005ന് ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ അപകടമാണിത്.
വീഡിയോ കാണാം
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: