ജലന്തർ: ജാതക ദോഷം മാറാൻ ട്യൂഷൻ ക്ലാസിലെ 13കാരനെ വിവാഹം കഴിച്ച് അധ്യാപിക. പഠനത്തിനായി ഒരാഴ്ച്ച അധ്യാപികയുടെ വീട്ടിൽ താമസിച്ച വിദ്യാർഥിയെയാണ് വിവാഹം കഴിച്ചത്. സംഭവം കുട്ടി സ്വന്തം വീട്ടിൽ അറിയിച്ചതോടെ വീട്ടുകാർ അധ്യാപികയ്ക്കെതിരെ പൊലീസിൽ പരാതി നൽകി. ജലന്തറിലെ ബസ്‌തി ബാവ ഖേൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്.
പരാതിയെ തുടർന്ന് പൊലീസ് അന്വേഷിച്ചു ചെന്നപ്പോൾ ജോത്സ്യന്‍റെ നിർദേശപ്രകാരമാണ് വിവാഹം നടത്തിയതെന്ന് അധ്യാപിക പറഞ്ഞു. ജാതക ദോഷം കാരണം തന്‍റെ വിവാഹം നടക്കില്ലെന്ന് വീട്ടുകാർ ആശങ്കയിലായിരുന്നു. ജാതക ദോഷം മാറാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാൻ ജോത്സ്യൻ നിർദ്ദേശിക്കുകയായിരുന്നു.
ട്യൂഷൻ അധ്യാപികയായ വധുവിന്‍റെ വിദ്യാർഥിയാണ് 13 കാരൻ. ട്യൂഷന് വേണ്ടി ഒരാഴ്ച തന്‍റെ വീട്ടിൽ നിർത്തണമെന്നാണ് കുട്ടിയുടെ വീട്ടുകാരോട് അധ്യാപിക പറഞ്ഞിരുന്നു. വീട്ടിൽ നിന്ന് തിരിച്ചെത്തിയ കുട്ടി നടന്ന സംഭവങ്ങൾ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് വിവാഹം പുറംലോകമറിഞ്ഞത്. അധ്യാപികയും ബന്ധുക്കളും ബലംപ്രയോഗിച്ച് ചടങ്ങുകൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
ഹൽദി-മെഹന്തി ചടങ്ങുകളെല്ലാം വിവാഹത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ വളകളെല്ലാം ഉടച്ച് അധ്യാപികയെ വിധവയായി പ്രഖ്യാപിച്ചു. തുടർന്ന് ബന്ധുക്കൾ കൂട്ടപ്രാർഥനയും നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: