ന്യൂഡൽഹി: ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നതായി റിപ്പോർട്ട്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ 8.50 രൂപ വരെ കുറവ് വന്നേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. റവന്യൂവരുമാനത്തെ ബാധിക്കാത്ത രീതിയിൽ എക്സൈസ് തീരുവയിൽ 8.50 രൂപ കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
ഇന്ധനവില കുറഞ്ഞില്ലെങ്കിൽ ബജറ്റിൽ പ്രതീക്ഷിക്കുന്ന 3.2 ലക്ഷം കോടി രൂപയുടെ സ്ഥാനത്ത് 4.35 ലക്ഷം കോടി രൂപയാണ് 2021-22 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത്. അതിനാൽ ഏപ്രിൽ ഒന്നിന് മുൻപ് എക്സൈസ് തീരുവയിൽ 8.50 രൂപ കുറവ് വരുത്തിയാലും ബജറ്റിൽ പ്രതീക്ഷിക്കുന്ന തുക നേടാനാകുമെന്ന് ഐ സി ഐ സി ഐ സെക്യൂരിറ്റീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2020 മാർച്ചിനും മെയ് 2020നും ഇടയിൽ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്സൈസ് തീരുവ ഇനത്തിൽ കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. ഇപ്പോൾ ഡീസലിന്‍റെ എക്സൈസ് തീരുവ ലിറ്ററിന് 31.8 രൂപയും പെട്രോളിന്‍റേത് 32.9 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മാറിയ സാഹചര്യത്തിലാണ് എക്സൈസ് തീരുവ വർധിപ്പിച്ചത്. ഇതുവഴി നേട്ടമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വീണ്ടും കൂടുകയാണ്. എന്നാൽ, നേരത്തെ കൂട്ടിയ തീരുവ ഇതുവരെ കുറച്ചിട്ടുമില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: