ലക്‌നൗ: രണ്ടുവയസുള്ള കുഞ്ഞിനെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. സ്വന്തം കുഞ്ഞല്ലെന്ന സംശയത്തെ തടർന്നാണ് ക്രൂരമായ കൊലപാതകം. യുപി ഗോരഖ്പുരിലെ ബൈജിനാഥ്പുർ സ്വദേശി ശ്രേയ (2) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രമേശ് എന്ന 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ശ്രേയയെ കൂടാതെ കാജല്‍ (8), പ്രിൻസ് (5) എന്നീ രണ്ട് മക്കള്‍ കൂടി ഇയാൾക്കുണ്ട്.
പൊലീസ് പറയുന്നതനുസരിച്ച് കടുത്ത മദ്യപാനിയാണ് രമേശ്. ലഹരിയുടെ അവസ്ഥയിലെത്തി ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതും പതിവായിരുന്നു. ഇയാളുടെ പീഡനങ്ങൾ സഹിക്കവയ്യാതെ ഭാര്യ മൂന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി അവിടെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ ഇവിടെയെത്തിയ രമേശ് മക്കളെയും കൂട്ടി സ്വന്തം വീട്ടിലെത്തി.
രാത്രിയോടെ ഒരു സ്കാര്‍ഫ് ഉപയോഗിച്ച് ഇളയകുട്ടിയുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം തിങ്കളാഴ്ച പുലർച്ചയോടെ മക്കളെയും കൂട്ടി ഭാര്യവീട്ടിലേക്ക് തന്നെ മടങ്ങിയെത്തി. ഇളയകുട്ടിയുടെ മൃതദേഹം മൂത്തകുട്ടിയുടെ മടിയിൽ കിടത്തി ഇളയ മകനെയും പുറകിലിരുത്തി മോട്ടോർ സൈക്കിളിലായിരുന്നു മടക്കയാത്ര. കുഞ്ഞിന്‍റെ മൃതദേഹവുമായെത്തിയ രമേശിനെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനിടയിൽ മൂത്തമകളായ കാജളാണ് നടന്ന വിവരങ്ങൾ നാട്ടുകാരോടും പിന്നീട് പൊലീസിനോടും പറഞ്ഞത്. തങ്ങളെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി ആക്കിയശേഷം എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പിതാവ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു എന്നാണ് കുട്ടി പറഞ്ഞത്. ആകെ അസ്വസ്ഥനായി കാണപ്പെട്ട പിതാവ് രാത്രിയോടെ ഒരു സ്കാർഫ് ഉപയോഗിച്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നും ഈ കുട്ടി മൊഴി നൽകി.
ശ്രേയ തന്‍റെ മകളല്ലെന്ന് ഇയാൾ എപ്പോഴും അമ്മയോട് പറയാറുണ്ടായിരുന്നുവെന്നും മൂത്തമകൾ പൊലീസിനോട് പറഞ്ഞു. കുട്ടിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞ നാട്ടുകാർ രമേശിനെ നല്ലതു പോലെ കൈകാര്യം ചെയ്തതാണ് പൊലീസിന് കൈമാറിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: