തിരുവനന്തപുരം: ഭർത്താവ് സ്ത്രീയാണെന്ന് ബോധ്യമായത് ആദ്യ രാത്രിയിൽ. ഞെട്ടൽ മാറാതെ നവവധു. തിരുവനന്തപുരത്താണ് സംഭവം. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ രാത്രിയിലാണ് തന്‍റെ ഭർത്താവ് ഒരു സ്ത്രീയാണെന്ന് ഭാര്യക്ക് ബോധ്യമായത്. ടെക്നോപാർക്കിലെ ജീവനക്കാരിയും പോത്തൻകോട് സ്വദേശിയുമായ യുവതിക്കാണ് ഈ അനുഭവം ഉണ്ടായത്.
സംഭവത്തിൽ സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ആൺ വേഷം കെട്ടിയ യുവതി ആയിരുന്നു യുവതിയെ പ്രണയിച്ചും വിവാഹം കഴിച്ചും കബളിപ്പിച്ചത്. എന്നാൽ ഏഴു വർഷത്തെ പ്രണയത്തിന് ഇടയ്ക്ക് യുവതിക്ക് ഒരിക്കൽപോലും ഇത് തിരിച്ചറിയാൻ സാധിച്ചില്ല.
ആദ്യ രാത്രിയിലേക്ക് പ്രവേശിച്ചതോടെയാണ് തന്നെ താലിചാർത്തി ഇരിക്കുന്നത് ഒരു സ്ത്രീയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ പിറ്റേദിവസംതന്നെ യുവതി പൊലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സ്ത്രീയെ വിവാഹം ചെയ്തത് ഒരു പുരുഷനോ ട്രാൻസ്ജെൻഡറോ അല്ല ഒരു സ്ത്രീ തന്നെയാണ് എന്ന് കണ്ടെത്തി. ശ്രീരാം എന്ന പേരിലാണ് ആൺ വേഷം കെട്ടിയ യുവതി സ്ത്രീയുമായി അടുപ്പത്തിലായത്.
കൊല്ലം സ്വദേശി ആണ് എന്നാണ് പറഞ്ഞിരുന്നത്. ഈ അടുപ്പം പിന്നീട് തീവ്രമായ പ്രണയമായി മാറി. ശ്രീരാമുമായുള്ള ബന്ധത്തെ യുവതിയുടെ വീട്ടിൽ ആദ്യം എതിർത്തു. എന്നാൽ ശ്രീരാമനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് യുവതി ശാഠ്യം പിടിച്ചപ്പോൾ വീട്ടുകാർ വഴങ്ങുകയായിരുന്നു. ഒടുവിൽ പോത്തൻകോട് ഉള്ള ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താമെന്ന് വീട്ടുകാർ തീരുമാനിച്ചു.
ഏഴു വർഷം നീണ്ടു നിന്ന പ്രണയം വിവാഹത്തിലെത്തിയത് സന്തോഷത്തിലായിരുന്നു യുവതി. വളരെ അടുത്ത ബന്ധുക്കളെയും നാട്ടിലെ ചില പൗരപ്രമുഖരും മാത്രമാണ് യുവതിയുടെ ബന്ധുക്കൾ കല്യാണത്തിനു ക്ഷണിച്ചിരുന്നത്.
വിവാഹദിവസം വരൻ ഒറ്റയ്ക്കാണ് വിവാഹ വേദിയിലെത്തിയത്. ബന്ധുക്കൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടെന്നും വരാൻ വൈകും പറഞ്ഞു വരൻ മുഹൂർത്തം തെറ്റാതെ ചടങ്ങു നടത്താമെന്നും അറിയിച്ചു. അങ്ങനെ വളരെ ചുരുക്കം പേരുടെ മുന്നിൽ വച്ച് ഇരുവരും വിവാഹിതരായി. അപ്പോഴും വരട്ടെ പെരുമാറ്റത്തിൽ യുവതിയുടെ ബന്ധുക്കൾക്ക് സംശയമുണ്ടായിരുന്നു, വിവാഹശേഷം ഒരു വാടക വീട്ടിലേക്കാണ് ദമ്പതികൾ പോയത്.
ആ വീട്ടിലും ആരുമുണ്ടായിരുന്നില്ല. ഈ സംഭവവും യുവതിയുടെ ബന്ധുക്കളിൽ സംശയം പ്രകടിപ്പിച്ചു. താമസസ്ഥലത്തും വരന്‍റെ പെരുമാറ്റത്തിലും പന്തികേട് തോന്നിയ യുവതിയുടെ ബന്ധുക്കൾ വധുവിനെ സ്വർണാഭരണങ്ങൾ എല്ലാം തിരികെ വാങ്ങിയാണ് മടങ്ങിയത്. എന്നാൽ ബന്ധുക്കളിൽ ഉണ്ടായ സംശയമൊന്നും ആ സമയം വരെ യുവതിയുടെ മനസിൽ ഉണ്ടായിരുന്നില്ല.
ആദ്യരാത്രിയിൽ വരന്‍റെ ഫോണിലേക്ക് എത്തിയ ചില കോളുകളാണ് യുവതിയുടെ മനസ്സിൽ സംശയം ജനിപ്പിച്ചത്. ഒരു ഫോൺ കോൾ എടുത്ത് യുവതി അങ്ങേത്തലയ്ക്കൽ നിന്നുള്ള സംസാരം കേട്ട് ശരിക്കും ഞെട്ടിപ്പോയി. മോളെ അത് ആണല്ല പെണ്ണാണ്. നീ എത്രയും വേഗം രക്ഷപ്പെട്ടോ എന്നാണ് ഫോൺകോളിൽ പറഞ്ഞത്.
ഇതോടെ യുവതിയും ചില കാര്യങ്ങൾ ഉറപ്പിച്ചു. തന്നെ താലി ചാർത്തിയത് പെണ്ണാണ് എന്നറിഞ്ഞതോടെ യുവതി വീട്ടുകാരെ വിവരമറിയിച്ചു. ആ രാത്രി വെറുതെ തള്ളി നീക്കാനും പിറ്റേദിവസം രാവിലെ വളരെ തന്ത്രപരമായി വരനെയും കൊണ്ട് പൊലീസ് സ്റ്റേഷനിൽ എത്താനായിരുന്നു ബന്ധുക്കളുടെ നിർദ്ദേശം.
തുടർന്ന് ബന്ധുക്കളുടെ നിർദ്ദേശമനുസരിച്ച് പിറ്റേദിവസം രാവിലെ യുവതി വരനുമായി പൊലീസ് സ്റ്റേഷനിൽ എത്തി. തുടർന്നുള്ള പൊലീസ് പരിശോധനയിൽ വരൻ ആൺ വേഷം കെട്ടിയ പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞു. വർഷങ്ങളായി ഈ സ്ത്രീവേഷം കെട്ടിയാണ് നടന്നിരുന്നത്. എന്നാൽ വധുവിന്‍റെ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ ആൺ വേഷം കെട്ടിയ സ്ത്രീയെ പൊലീസ് പിന്നീട് വിട്ടയച്ചു.
Post A Comment: