പൊൻകുന്നം: കുടുംബ പ്രശ്നം തീർക്കാൻ പൊലീസിനെ വിളിച്ച യുവതിക്ക് ഒടുക്കം പൊലീസുകാരൻ തലവേദനയായി. പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചിറക്കടവ് സ്വദേശികളായ ദമ്പതികൾക്കിടയിൽ കുടുംബ പ്രശ്നം രൂക്ഷമായിരുന്നു. ഇതു പരിഹരിക്കാനാണ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടത്.
സംഭവത്തിൽ ഉടനടി നടപടിയെടുത്ത പൊലീസ് സ്ഥലത്തെത്തി പ്രശ്നത്തിനു പരിഹാരം കാണുകയും ചെയ്തു. എന്നാൽ മടങ്ങുമ്പോൾ കൂട്ടത്തിൽ ഇൻസ്പെക്‌ടർ ദമ്പതികളിൽ ഭാര്യയുടെ മൊബൈൽ നമ്പർ വാങ്ങിയിരുന്നു. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ വിളിക്കാമല്ലോ എന്നു കരുതിയാണ് യുവതി നമ്പർ കൊടുത്തത്.
എന്നാൽ വീട്ടിലെ പ്രശ്നം തീർന്നെങ്കിലും ഇതോടെ പൊലീസിന്‍റെ പ്രശ്നം തുടങ്ങുകയായിരുന്നു. യുവതിയുടെ നമ്പരിലേക്ക് സന്ധ്യ കഴിഞ്ഞാൽ ഉദ്യോഗസ്ഥന്‍റെ വിളിയെത്തും. പിന്നെ കുടുംബ പ്രശ്നം ചർച്ച ചെയ്യലാണ് പണി. ഭർത്താവുമായുള്ള ബന്ധം വരെ ഉദ്യോഗസ്ഥൻ തിരഞ്ഞു തുടങ്ങിയതോടെയാണ് യുവതിക്ക് പൊലീസിന്‍റെ ഞരമ്പ് രോഗം മനസിലായത്.
ഇതോടെ യുവതി മേലുദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. എന്നാൽ പൊലീസ് സേനക്കുള്ളിൽ തന്നെ സംഭവം ഒതുക്കി തീർക്കാനായിരുന്നു പൊലീസിന്‍റെ നീക്കം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: