ലക്‌നൗ: ശ്‌മശാനങ്ങൾ തുറന്ന് മരിച്ചവരുടെ വസ്ത്രങ്ങൾ മോഷ്‌ടിച്ചു വിൽപ്പന നടത്തുന്ന സംഘം പിടിയിൽ. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നാണ് ഏഴംഗ സംഘം പിടിയിലായത്. ഇവരിൽ നിന്നും 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വൈറ്റ് സാരികള്‍ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം മറയ്ക്കാന്‍ ഉപയോഗിക്കുന്ന തുണി, അവരുടെ വസ്ത്രങ്ങള്‍, സാരികള്‍ തുടങ്ങിയവ ഇവര്‍ മോഷ്ടിക്കാറുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മോഷ്ടിച്ചെടുത്ത തുണികള്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം ഗ്വൗളിയാറിലുള്ള ഒരു കമ്പനിയുടെ പേരില്‍ ഇവര്‍ പല സ്ഥാപനങ്ങളിലും വില്‍ക്കുകയായിരുന്നു പതിവ്.
പ്രദേശത്തെ ചില വസ്ത്ര വ്യാപാരികളുമായി ഇവര്‍ക്ക് ധാരണയുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഏഴു പേരില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ മോഷണം നടത്തി വരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: