ന്യൂഡെൽഹി: കോവിഡ് വൈറസുകൾ വായുവിലൂടെ പകരാനുള്ള സാധ്യത ചൂണ്ടിക്കാട്ടി യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) നടത്തിയ പഠനം. വായുവിൽ സൂക്ഷ്‌മ കണികകളായി നിലനിൽക്കുന്ന കോവിഡ് വൈറസുകൾ രോഗ വ്യാപനത്തിനു പ്രധാനമായും കാരണമാകുന്നതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഇതനുസരിച്ച് രോഗികളിൽ നിന്നും ആറടി അകലം പാലിച്ചാലും രോഗം വ്യാപിക്കാൻ സാധ്യതയുണ്ട്. രോഗമുള്ളയാളുടെ 3–6 അടി അകലത്തിലാണ് രോഗാണുക്കൾ ഏറ്റവും കൂടുതലുള്ളതെന്നും രോഗം പകരാൻ കൂടുതൽ സാധ്യതയുള്ളതെന്നും സിഡിസി മാർഗനിർദേശത്തിൽ പറയുന്നു. കോവിഡ് വൈറസ് വായുവിലൂടെ പകരില്ലെന്നായിരുന്നു ആദ്യ ഘട്ട പഠനങ്ങൾ. എന്നാൽ വൈറസ് വായുവിലൂടെ പകരുമെന്ന് ലാൻസെറ്റ് പഠനം കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു.
രോഗികളിൽ നിന്നും ചുമയ്ക്കുമ്പോഴും ശ്വാസം പുറത്തേക്ക് വിടുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന ശ്രവങ്ങളിൽ കോവിഡ് വൈറസുകൾ സൂക്ഷ്‌മ കണികകളായി അടങ്ങിയിരിക്കും. ഇവ അതിവേഗം ഉണങ്ങുകയും വായുവിൽ മണിക്കൂറുകളോളം നിൽക്കുകയും ചെയ്യുമത്രേ.
ഈ വായു ശ്വസിക്കുമ്പോഴും സ്പർശിക്കുമ്പോഴുമെല്ലാം രോഗം പകരാനിടയുണ്ട്. രോഗിയിൽ നിന്നുള്ള അകലം കൂടുന്തോറും രോഗം പകരാനുള്ള സാധ്യതയും കുറയും. ഇത്തരം അന്തരീക്ഷത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് രോഗസാധ്യത കൂട്ടും. കൂടുതൽ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയെന്നതു തന്നെയാണ് പ്രധാന പ്രതിരോധ മാർഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: