ന്യൂയോർക്ക്: തുറന്നു പറച്ചിലുകളുടെ കാലമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ. മീ ടൂ പോലുള്ള തുറന്നു പറച്ചിലുകൾ ലോകത്തെ തന്നെ ഞെട്ടിച്ചതും സോഷ്യൽ മീഡിയയുടെ വരവോടെയാണ്. ഇത്തരത്തിൽ ഒരു സോഷ്യൽ മീഡിയ നടത്തിയ രസകരമായ ക്യാമ്പെയ്‌നാണ് ഇപ്പോൾ വാർത്തയാകുന്നത്. വിസ്‌പർ എന്ന സോഷ്യൽ മീഡിയ മാധ്യമമാണ് വ്യത്യസ്തമായ ചർച്ച നടത്തിയത്.
ഭർത്താവ് കൂടെയില്ലാത്ത സ്ത്രീകൾ അനുഭവിക്കുന്ന മാനസികവും വൈകാരികവും ശാരീരികവുമായ അവസ്ഥകൾ എന്തൊക്കെയാണെന്നായിരുന്നു ചോദ്യം.
ഇതിനാണ് വിസ്‌പറിലൂടെ യുവതികൾ തങ്ങളുടെ മനസു തുറന്നത്. ഒരു ബില്യണിലേറെ ഉപയോക്താക്കളാണ് വിസ്‌പറിനുള്ളത്. മൊബൈലിലും ഡെസ്‌ക് ടോപ്പിലും ഉപയോഗിക്കാവുന്ന ആപ്പിൽ അക്കൗണ്ട് ഉടമകളുടെ പേരോ, വിവരങ്ങളോ കാണാൻ കഴിയില്ല എന്നതാണ് ആകർഷണം.
ഇതിനാൽ തന്നെ അഭിപ്രായം പറയുന്നയാളെ സമൂഹം തിരിച്ചറിയുകയുമില്ല. ഇതിനാൽ തന്നെയാണ് സത്യസന്ധമായ തുറന്നു പറച്ചിലുകൾ ഉണ്ടായത്. 2012ലാണ് രഹസ്യങ്ങൾക്കും തുറന്നു പറച്ചിലിനുമായി പുറത്തിറക്കിയ ആപ്പ് നിലവിൽ വന്നത്. അമേരിക്ക ആസ്ഥാനമായ വിസ്പർ ടെക്സ്റ്റ് എൽഎൽസി കമ്പനിയുടേതാണ് സോഷ്യൽ മീഡിയ.
എന്തായാലും ഭർത്താവ് ഒപ്പമില്ലാത്ത സ്ത്രീകളെ കുറിച്ചുള്ള അന്വേഷണം രസകരവും എന്നാൽ വൈകാരികവുമായ തുറന്നു പറച്ചിലുകളിലേക്കാണ് എത്തിച്ചത്. ജയിൽപുള്ളികളുടെ ഭാര്യമാർ മുതൽ ഭർത്താക്കൻമാർ മരണപ്പെട്ടവർ വരെ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞു.
ഭർത്താവില്ലാതായതോടെ തനിക്ക് സ്ട്രെസ് കൂടിയെന്നും പാനിക്ക് അറ്റാക്കുകൾ വരെ ഉണ്ടായെന്നുമായിരുന്നു ഒരു സ്ത്രീയുടെ വെളിപ്പെടുത്തൽ.
ഭർത്താവ് ഇല്ലാതായതോടെ ആന്തരികമായ കരുത്ത് സ്വയം തിരിച്ചറിഞ്ഞെന്നായിരുന്നു മറ്റൊരു അഭിപ്രായം. മറ്റൊരു സ്ത്രീക്ക് ഭർത്താവ് അടുത്തില്ലാതായതോടെ ലൈംഗിക സുഖം നഷ്‌ടമായെന്നായിരുന്നു പറയാനുണ്ടായിരുന്നത്. ഇതോടെ മറ്റു സ്ത്രീകളുമായി സ്വവർഗ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും ഇവർ പറഞ്ഞു.
വിവാഹിതനായ മറ്റൊരാളുമായി പ്രണയത്തിലേർപ്പെട്ടെന്നായിരുന്നു ഒരു സ്ത്രീ പറഞ്ഞത്. ഭർത്താവ് ജയിലിലാണെങ്കിലും അദ്ദേഹത്തിനു പകരം ആരുമില്ലെന്നാണ് സ്ത്രീകളിൽ ഒരാൾ അഭിപ്രായപ്പെട്ടത്. ഭർത്താവിന്‍റെ രഹസ്യ സ്വഭാവങ്ങളെ കുറിച്ചും ചില സ്ത്രീകൾ കുറിച്ചു.
എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും തുറന്നു പറച്ചിലുകൾ തുടരുകയാണ്. അഭിപ്രായങ്ങൾ മറ്റൊരു അക്കൗണ്ടിലൂടെ ഭർത്താവ് കണ്ടാലും അത് താനാണെന്ന് തിരിച്ചറിയില്ലെന്നതു തന്നെയാണ് ചർച്ചകൾ ഇത്രയധികം നീളാൻ കാരണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: