ഇടുക്കി: പഠനോപകരണ വിതരണത്തിൽ ഗ്രൂപ്പ് തർക്കം ഉടലെടുത്തതിനു പിന്നാലെ കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ അടിപിടി. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് അന്യാർതൊളുവിലാണ് സംഭവം. അടിപിടി ചോദ്യം ചെയ്‌ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും കെ.എസ്.യു. സംസ്ഥാന
സെക്രട്ടറിയും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രണ്ട് കെ.എസ്.യു.പ്രവർത്തകർ പരുക്കുകളോടെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അന്യാർതൊളു കമ്മ്യൂണിറ്റി ഹാളിൽ കെ.എസ്.യു.വിന്‍റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണത്തെ ചൊല്ലിയാണ് അടിപിടിയുണ്ടായത്. കെ.എസ്.യു. ജില്ലാ
സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ ഐ ഗ്രൂപ്പുകാരായ കെ.എസ്.യുക്കാരെയും കോൺഗ്രസുകാരരെയും ക്ഷണിച്ചിക്കാത്തതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. ഉദ്ഘാടനം കഴിഞ്ഞെത്തിയ കെ.എസ്.യു.ജില്ലാ നേതാവ് ജിതിനെ ഐ ഗ്രൂപ്പുകാരായ കെ.എസ്.യുക്കാർ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു. മർദന വിവരം കെ.എസ്.യു. ജില്ലാ നേതാവ് ബ്ലോക്ക് പഞ്ചായത്തംഗമായ യൂത്ത് കോൺഗ്രസ് ജില്ലാ
പ്രസിഡന്‍റ് മുകേഷ് മോഹനെ അറിയിച്ചു. തുടർന്ന് മുകേഷ് എത്തി കെ.എസ്.യു. ജില്ലാ നേതാവിനെ മർദിച്ച കെ.എസ്.യു.ക്കാരെ ശകാരിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ കെ.എസ്.യു. സംസ്ഥാന
സെക്രട്ടറി അരുൺ രാജേന്ദ്രൻ വിഷയത്തിൽ ഇടപെടുകയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റുമായി കൊമ്പുകോർക്കുകയുമായിരുന്നു. ഇരുവരും തമ്മിൽ അസഭ്യവർഷവും ഉന്തും തള്ളും ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ച് മാറ്റിയത്. കെ.എസ്.യു. സംസ്ഥാന നേതാവിന് തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് നൽകാതിരുന്നതും പ്രകോപനത്തിന് കാരണമായെന്നാണ് വിവരം. സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: