ചെന്നൈ: സ്‌കൂൾ വിദ്യാർഥിനികളെ കൊണ്ട് നഗ്ന നൃത്തം ചെയ്യിച്ച സംഭവത്തിൽ ആൾ ദൈവത്തിന് ഒത്താശ ചെയ്‌ത രണ്ട് അധ്യാപികമാർക്കെതിരെയും കേസ്. കഴിഞ്ഞ ദിവസമാണ് കേളമ്പാക്കം സുശീൽ ഹരി സ്‌കൂൾ സ്ഥാപകൻ ശിവശങ്കർ ബാവക്കെതിരെ പൂർവ വിദ്യാർഥിനികളുടെ വെളിപ്പെടുത്തലുണ്ടായത്.
ഇവരുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് സ്‌കൂളിലെ അധ്യാപികമാരായ ഭാരതി, ദീപ എന്നീവർക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. അതെ സമയം, ഒളിവിലുള്ള ശിവശങ്കർ ബാബയെ പിടികൂടാൻ സിബിസിഐഡി സംഘം ദെഹ്‌റാദൂനിലേക്ക് പുറപ്പെട്ടു.
അവിടെയുള്ള ഒരു ആശുപത്രിയിൽ ബാബ ചികിത്സയിലാണ് എന്നാണ് വിവരം. ഇയാളെ അറസ്റ്റ് ചെയ്‍ത് ചെന്നൈയിലേക്ക് കൊണ്ട് വരൻ ഡിഎസ്‌പി ഗുണവർമന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ദെഹ്‌റാദൂനിലേക്ക് പോയത്. ഇയാൾ വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാൻ പൊലീസ് ലുക്ഔട്ട് നോടീസും പുറത്തിറക്കി.
ആത്മീയ ഗുരുവായി അറിയപ്പെടുന്ന ബാബയ്‌ക്കെതിരെ സ്‌കൂളിലെ പൂർവ വിദ്യാർഥിനികളാണ് പൊലീസിൽ പരാതി നൽകിയത്. പോക്‌സോ അടക്കം ഒൻപത് വകുപ്പുകളിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന കേസിന്‍റെ അന്വേഷണം കഴിഞ്ഞ ഞ്യായറാഴ്ച്ചയാണ് സിബിസിഐഡിക്ക് കൈമാറിയത്.
മറ്റു വിദ്യാലയങ്ങളിൽ നിന്ന് ഉണ്ടായ മോശം അനുഭവങ്ങൾ പൂർവ വിദ്യാർഥിനികൾ പരസ്യപ്പെടുത്താൻ തുടങ്ങിയതോടെയാണ് സുശീൽ ഹരി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനികളും സ്‌കൂളിൽ നിന്ന് നേരിട്ട പീഡനം സാമൂഹിക മാധ്യമങ്ങളിൽ തുറന്ന് പറഞ്ഞത്.
കുട്ടികളെ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റി നൃത്തം ചെയ്യിക്കുക, കുട്ടികളെ ചുംബിക്കുക തുടങ്ങിയവയായിരുന്നു ഇയാളുടെ വിനോദമെന്നാണ് വെളിപ്പെടുത്തൽ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: