ലക്‌നൗ: കല്യാണം കഴിഞ്ഞതിന്‍റെ തൊട്ടു പിന്നാലെ ഭർത്താവിന്‍റെ കരണത്തടിച്ച നവവധു സ്വന്തം വീട്ടിലേക്ക് മടങ്ങി. ഉത്തർപ്രദേശിലാണ് സംഭവം. ജാവുന്‍പൂര്‍ ജില്ലയിലെ ഖുത്തഹാന്‍ ബ്ലോക്കിലെ ലവായെന്‍ ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. താലി കെട്ടിനു ശേഷം വരനും വധുവും വാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്നു.
വധുവിനെ വരന്‍റെ വീട്ടിലേക്ക് കയറ്റുന്നത് വലിയ ആഘോഷമായതിനാൽ ബന്ധുക്കളടക്കം നിരവധി പേർ വീട്ടിൽ എത്തിയിരുന്നു. വീട്ടിലേക്ക് വന്ന കാറില്‍ നിന്ന് ഇറങ്ങിയ ഉടനായിരുന്നു തല്ല്. അപ്രതീക്ഷിതമായി കിട്ടിയ കരണത്തടിയില്‍ വരന്‍ പകച്ചുപോയി. ബന്ധുക്കളും തരിച്ചുനിന്നു. ഈ സമയം ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ വിവാഹവേഷം മാറിയ യുവതി സാധാരണ വസ്ത്രം ധരിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു.
വധുവിന്‍റെയും വരന്‍റെയും വീട്ടുകാര്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇരുവീട്ടുകാരും പൊലീസിന്‍റെ സഹായവും തേടി. അതുകൊണ്ടും കാര്യമുണ്ടായില്ല. വധുവിനെ പ്രകോപിപ്പിച്ച കാര്യം എന്താണെന്ന് വ്യക്തമല്ല. വരന്‍റെ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പെണ്‍കുട്ടി ഇതുവരെ തയ്യാറായിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: