പാലക്കാട്: മീൻ കറി തരാത്തതിന്‍റെ വൈരാഗ്യത്തിൽ ഹോട്ടലിലെ ചില്ല് കൈകൊണ്ട് അടിച്ചു തകർച്ച യുവാവ് ചോര വാർന്ന് മരിച്ചു. പാലക്കാട് ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ശ്രീജിത്ത് എന്നയാളാണ് മരിച്ചത്. ഹോട്ടൽ അടയ്ക്കാൻ സമയമായപ്പോഴാണ് ശ്രീജിത്തും സുഹൃത്തുക്കളും മീൻ കറി പാഴ്‌സൽ ആവശ്യപ്പെട്ട് എത്തിയത്.
സംഘം മദ്യ ലഹരിയിലായിരുന്നു. ഹോട്ടൽ അടച്ചുവെന്നും കറി ഇല്ലെന്നും കടയുടമ അറിയിച്ചു. ഇതോടെ കിച്ചണിലേക്ക് ഓടിക്കയറിയ ശ്രീജിത്ത് അവിടെ ജീവനക്കാർക്ക് കഴിക്കാൻ വച്ചിരുന്ന മീൻ കറി എടുത്തു. ഇത് ഹോട്ടൽ ഉടമ തടഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ ബഹളം വച്ച് പുറത്തേക്ക് വന്ന ശ്രീജിത്ത് ഹോട്ടലിനു മുൻവശത്തുള്ള ചില്ല് കൈകൊണ്ട് അടിച്ചു തകർക്കുകയായിരുന്നു.
ചില്ല് പൊട്ടി കൈയിൽ തുളച്ചു കയറി. രക്തം വാർന്നതോടെ സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഞരമ്പ് മുറിഞ്ഞതിനാൽ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ശ്രീജിത്തിന്‍റെ സുഹൃത്തുക്കളായ നാല് പേരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: