സാവോപോളോ: കുടുംബ വഴക്കിനിടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി 33 കാരി. ബ്രസീലിലാണ് നടുക്കുന്ന സംഭവം നടന്നത്. ഡയൻ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോയെന്ന യുവതിയാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ ഭർത്താവ് ആന്ദ്രേയാണ് കൊല്ലപ്പെട്ടത്. അയൽവാസികളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.
പൊലീസ് വീട്ടിലെത്തുമ്പോൾ നഗ്നനായി തറയിൽ ജീവനറ്റ നിലയിലായിരുന്നു ആന്ദ്രേ. ഇയാളുടെ സ്വകാര്യഭാഗവും മുറിച്ച് മാറ്റപ്പെട്ട നിലയിലായിരുന്നു. ജൂൺ ഏഴിനാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. വിവാഹ ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടയിൽ ഡയൻ ആന്ദ്രേയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനു ശേഷം സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്തു. അടുക്കളയിൽ പാനിൽ പാചകം ചെയ്ത നിലയിൽ അവയവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയതെന്നണ് കരുതുന്നത്. രക്തം പുരണ്ട നിലയിൽ കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പത്ത് വർഷം മുമ്പാണ് ഡയനും ആന്ദ്രേയും വിവാഹിതരായത്. ഇതിനിടയിൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ പതിവായിരുന്നു. തുടർന്ന് വേർപിരിഞ്ഞായിരുന്നു താമസം. ഇവർക്ക് എട്ട് വയസുള്ള മകനും അഞ്ച് വയസുള്ള മകളുമുണ്ട്. കുട്ടികൾക്കൊപ്പം ഇരുവരും ചില അവസരങ്ങളിൽ ഒന്നിക്കാറുണ്ടായിരുന്നു. അതേസമയം, കൊലപാതകം നടക്കുന്ന സമയത്ത് കുട്ടികൾ വീട്ടിലില്ലായിരുന്നു.
ഇരുവരും ചേർന്ന് നടത്തുന്ന പിസ ഷോപ്പായിരുന്നു വരുമാന മാർഗം. കൊലപാതക ദിവസം രാത്രി ഇരുവരും ഒന്നിച്ച് ബാറിൽ പോയിരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇവിടെ വെച്ച് വിവാഹമോചനവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായെന്നാണ് കരുതുന്നത്.
ആന്ദ്രേ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഡയന്‍റെ അഭിഭാഷകൻ പറയുന്നു. ആത്മരക്ഷാർത്ഥമാണ് ഡയൻ ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് അഭിഭാഷകന്‍റെ വാദം. എന്നാൽ, ആന്ദ്രേ തന്നെ ചതിച്ചു എന്ന ഡയൻ സംശയിച്ചിരുന്നതായും ഇതിനെ തുടർന്നാണ് കൊലപാതകമെന്നും ആന്ദ്രേയുടെ സഹോദരി അഡ്രിയാന സാന്‍റോസ് ആരോപിക്കുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: